കടമകളിൽ വിട്ടുവീഴ്ചയില്ലാതെ കൃഷിയെ നെഞ്ചേറ്റി പോലീസുകാരൻ
Wednesday, September 4, 2024 5:01 AM IST
കൊയിലാണ്ടി: ഔദ്യോഗിക കടമകളിൽ വിട്ടുവീഴ്ചയില്ലാതെ പരമ്പരാഗതമായ കാർഷിക വൃത്തിയെ നെഞ്ചേറ്റി സ്വന്തം കൃഷിയിടത്തിൽ നൂറ് മേനി വിളയിക്കുകയാണ് ഒ.കെ. സുരേഷ് എന്ന പോലീസുകാരൻ. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സുരേഷിന് കൃഷിയോട് കമ്പമേറിയിട്ട് പത്ത് വർഷത്തിലേറെയായി.

പിതാവിൽ നിന്നാണ് കൃഷിയുടെ ബാലപാഠം സുരേഷ് കൈമുതലാക്കിയത്. ഏറെ കാലമായി ജൈവ കൃഷി രീതിയിലാണ് തന്‍റെ പരീക്ഷണം. നെല്ല്, വാഴ, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, പയറു വർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ എന്നിവ കൂടാതെ മുട്ടക്കോഴികൾ, മത്സ്യങ്ങൾ, അലങ്കാര പക്ഷികൾ എന്നിവയുടെ പരിപാലനത്തിലും സുരേഷ് വ്യാപൃതനാണ്.


സേവന രംഗത്തെന്ന പോലെ കലാ-സാഹിത്യ രംഗങ്ങളിലും ഈ കാക്കിക്കുള്ളിലെ കർഷകന്‍റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മലബാർ സൗഹൃദവേദി ദേശീയതലത്തിൽ നടത്തിയ മത്സരത്തിൽ സുരേഷ് എഴുതി സംവിധാനം ചെയ്ത ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന ജാഗ്രത എന്ന ആൽബത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി. ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ പുരസ്കാരവും സുരേഷിനാണ് ലഭിച്ചത്.

2020-21 വർഷത്തെ കോഴിക്കോട് ജില്ലയിലെ മികച്ച മൂന്നാമത്തെ പച്ചക്കറി കർഷകനുള്ള കേരള സർക്കാരിന്‍റെ അവാർഡിനും ജൻ അഭിയാൻ ട്രസ്റ്റിന്‍റെ 2024ലെ അംബേദ്കർ രത്ന അവാർഡിനും സുരേഷ് അർഹനായിട്ടുണ്ട്.