ബിജെപി വിട്ടുനിന്നു, മുക്കത്ത് അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ഭരണം നിലനിർത്തി ഇടതുമുന്നണി
Wednesday, September 4, 2024 5:01 AM IST
മുക്കം: മുക്കം പെരുമ്പടപ്പിൽ വിദേശ മദ്യശാലക്ക് അനുമതി നൽകിയ വിഷയത്തിൽ നഗരസഭ ചെയർമാനും വൈസ് ചെയർപേഴ്സണുമെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ ക്വാറം തികയാതെ യോഗം അവസാനിപ്പിക്കുകയും അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.

15യുഡിഎഫ് അംഗങ്ങളിൽ 14 അംഗങ്ങളും ലീഗ് വിമതൻ അബ്ദുൽ മജീദുമാണ് രാവിലെ ചെയർമാനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. അസുഖ ബാധിതനായ കൗൺസിലർ രാജൻ എടോനി പങ്കെടുത്തിരുന്നില്ല. നഗരസഭയിലെ രണ്ട് ബിജെപി അംഗങ്ങൾ വിട്ടുനിന്നതാണ് അവിശ്വാസ പ്രമേയം പരാജയപ്പെടാൻ പ്രധാനമായും കാരണമായത്. ഉച്ചയ്ക്ക് ശേഷം വൈസ് ചെയർപേഴ്സണെതിരായി നടന്ന അവിശ്വാസ പ്രമേയ ചർച്ചയും ക്വാറം തികയാതിരുന്നതിനാൽ പരാജയപ്പെട്ടു.

രാവിലെ പങ്കെടുക്കാതിരുന്ന രാജൻ എടോനി എത്തിയിരുന്നങ്കിലും ലീഗ് വിമതനായ അബ്ദുൾ മജീദും രണ്ട് ബിജെപി അംഗങ്ങളും വിട്ടുനിന്നു. ഇതോടെ ക്വാറം തികയാതിരുന്നതിനാൽ ചർച്ച നടന്നില്ല.

അതിനിടെ അവിശ്വാസ പ്രമേയ ചർച്ചക്ക് മുന്നോടിയായി മുക്കത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

രാവിലെ ഒന്പതോടെ തന്നെ ഇരുമുന്നണി പ്രവർത്തകരും നഗരസഭ ഓഫീസിന് മുന്നിൽ സംഘടിച്ച് നിന്നിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുക്കം ഇൻസ്പെക്ടർ ജീവൻ ജോർജ്, കൊടുവള്ളി ഇൻസ്പെക്ടർ പി.കെ. അഭിലാഷ്, തിരുവമ്പാടി, കോടഞ്ചേരി പോലീസിന്‍റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

ലീഗ് വിമതൻ അബ്ദുൾ മജീദ് പോലീസ് സംരക്ഷണത്തോടെ എത്തിയപ്പോൾ ഇടത് മുന്നണി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും തടയുകയുമായിരുന്നു. സംഘർഷത്തിൽ മജീദിന് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തി വീശുകയും ഏറെ നേരത്തെ ഇടപെടലിനൊടുവിൽ സംഘർഷാവസ്ഥ ഒഴിവാക്കുകയുമായിരുന്നു.

മുക്കത്തെ യുഡിഎഫ് ബാർ മുതലാളിമാരുടെ ഏജന്‍റുമാരെന്ന്


മുക്കം: മുക്കം നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരും നേതാക്കളും ബാർ മുതലാളിമാരുടെ ഏജന്‍റുമാരാണന്ന് സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം ടി. വിശ്വനാഥൻ പറഞ്ഞു. നഗരസഭ ചെയർമാനും വൈസ് ചെയർപേഴ്സണുമെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
മൂന്നര വർഷക്കാലം ഭരണപക്ഷത്തിനൊപ്പം നിൽക്കുകയും അവിശ്വാസ പ്രമേയ ചർച്ചയിൽ യുഡിഎഫിനൊപ്പം നിൽക്കുകയും ചെയ്ത ലീഗ് വിമത കൗൺസിലർ അബ്ദുൾ മജീദിനെതിരേ നടന്നത് പ്രവർത്തകരുടെ സ്നേഹപ്രകടനമാണ്.

ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ അവിശ്വാസ പ്രമേയത്തിൽ മജീദ് പങ്കെടുക്കാതിരുന്നത് ഭയം മൂലമാണന്നും ഇനിയും പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ലന്നും ടി. വിശ്വനാഥൻ പറഞ്ഞു. നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി വി.കെ. വിനോദ്, കെ.ടി. ബിനു എന്നിവർ പ്രസംഗിച്ചു.

‘നഗരസഭ ചെയർമാനെതിരേ അവിശ്വാസ പ്രമേയത്തിൽ സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്ത്’

മുക്കം: നഗരസഭയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ആരംഭിച്ച ബീവറേജ് ഔട്ട്‌ലെറ്റിന്‍റെ ലൈസൻസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ സിപിഎമ്മും ബിജെപിയും വിട്ടുനിന്നത് അവർ തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണന്ന് വെൽഫെയർ പാർട്ടി നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

ബീവറേജ് ഔട്ട്‌ലെറ്റിനെതിരേ നിരന്തരമായി സമരം ചെയ്ത് ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി സിപിഎമ്മുമായി ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയുമെന്നും വെൽഫെയർ പാർട്ടി നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്‍റ് ഷംസുദ്ദീൻ ചെറുവാടി, നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ, ഇ.കെ.കെ. ബാവ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് ടി.കെ. നൗഷാദ്, സെക്രട്ടറി ഉബൈദ് കൊടപ്പന എന്നിവർ പങ്കെടുത്തു.