പി. ശശിക്കെതിരേ ആരോപണമുണ്ടെങ്കില്‍ പരിശോധിക്കും: ടി.പി. രാമകൃഷ്ണന്‍
Wednesday, September 4, 2024 4:45 AM IST
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേ കുറ്റാരോപണങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ. പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അതീവഗൗരവമുള്ളതാണ്. അദ്ദേഹത്തിന്‍റെ അനുഭവങ്ങളും പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുമാണ് പറഞ്ഞതെന്നും കോഴിക്കോട് പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസില്‍ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

ആരോപണം ഉയര്‍ന്നുവന്നതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകില്ല. ആരോപണമുന്നയിച്ചു കഴിഞ്ഞാല്‍ അതു ശരിയോ തെറ്റോ എന്നു കണ്ടെത്തേണ്ടതുണ്ട്. അതാണ് സര്‍ക്കാറിന്‍റെ സമീപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ല.


അന്‍വര്‍ മുഖ്യമന്ത്രിയെ കാണും മുമ്പ് ആരോപണം ഉന്നയിച്ചതു ശരിയാണോ എന്ന് പറയേണ്ടത് അന്‍വറാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കരുത്തുറ്റ നേതൃത്വം നല്‍കുന്ന നേതാവാണ് പിണറായി വിജയന്‍. കര്‍ശനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ അഭിപ്രായവ്യത്യാസമോ വ്യത്യസ്തമായ നിലപാടോ ഇല്ല.

ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണ്. നേതൃത്വത്തില്‍ തുടരുമെന്നാണ് വിശ്വസിക്കുന്നത്. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തിന് നിന്ന് മാറ്റുന്ന കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.