അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ്: മുല്ലപ്പള്ളി രാമചന്ദ്രന്‍
Wednesday, September 4, 2024 4:45 AM IST
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എ എഡിജിപി അജിത്കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയിരിക്കുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൊള്ള, കൊല, സ്വര്‍ണകള്ളക്കടത്ത് തുടങ്ങി എല്ലാ കുറ്റകൃത്യക്കള്‍ക്കും കൂട്ടുനില്‍ക്കുന്ന എഡിജിപി ഒരു കൊടും കുറ്റവാളിയാണെന്ന് അന്‍വര്‍ ഉറപ്പിച്ചു പറയുന്നു. കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനോടാണ് എഡിജിപിയെ അന്‍വര്‍ താരതമ്യപ്പെടുത്തിയത്.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ കൂരമ്പുകളല്ലാം തന്‍റെ നെഞ്ചിലേക്കാണ് ആഞ്ഞുപതിച്ചതെന്ന് ആരെക്കാളും മുഖ്യമന്ത്രിക്ക് നന്നായറിയാം. പോലീസ് അസോസിയേഷന്‍ യോഗത്തില്‍ വിപ്ലവ പ്രസംഗം നടത്തിയ മുഖ്യ മന്ത്രിയുടെ യഥാര്‍ഥ മുഖം കേരളം ഒരിക്കല്‍ കൂടി കാണുകയാണ്.


കേരളത്തെ അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് വലിച്ചു കൊണ്ടുപോയ മുഖ്യമന്ത്രിക്കെതിരേ കഴിഞ്ഞ എട്ടുവര്‍ഷമായി ഗൗരവ പൂര്‍ണമായ ഒരു അന്വേഷണവും നടത്തപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. പ്രബുദ്ധ കേരളം ഇത് തിരിച്ചറിയണം.

തന്നെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന നിലയില്‍ പിണറായി വിജയനും അദ്ദേഹത്തിന്‍റെ ഉപജാപകസംഘവും മുന്നോട്ട് പോവുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.