വിലങ്ങാട് ഉരുൾപൊട്ടൽ; ഡ്രോൺ സർവേ വീണ്ടും തുടങ്ങി
Wednesday, September 4, 2024 4:45 AM IST
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ നാശം വിതച്ച മേഖലകളിൽ ഡ്രോൺ സർവേ വീണ്ടും തുടങ്ങി. ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് സർവേ നടത്തുന്നത്.

ഉരുൾപൊട്ടൽ നടന്ന് നാല് ദിവസത്തിനുശേഷം രണ്ട് ദിവസങ്ങളിലായി ഡ്രോൺ ടീം ആറ് സ്ഥലങ്ങളിൽ സർവേ നടത്തി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു. തുടർന്ന് നിയമസഭ പരിസ്ഥിതി സമിതി അംഗങ്ങൾ വിലങ്ങാട് സന്ദർശനം നടത്തിയശേഷം വിശദമായ പഠനം നടത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

ഇതേ തുടർന്നാണ് വീണ്ടും സർവേ നടത്താൻ സർക്കാർ നിർദേശിച്ചത്. വിലങ്ങാട് മഞ്ഞച്ചീളിയിൽ രണ്ട് സ്ക്വയർ കിലോമീറ്ററിലാണ് എട്ട് അംഗ സംഘം ത്രീഡി സർവേ നടത്തിയത്. രണ്ടാഴ്ച്ചയിലധികം സമയമെടുത്ത് എല്ലാ ഭാഗത്തും സർവേ നടത്തുമെന്ന് അധികൃതർ പറഞ്ഞു.


ഏറ്റവും മികച്ച അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ഭൂമിയുടെ ഘടന ത്രി ഡിയായി ലഭിക്കുമെന്നും എത്രത്തോളം ഉരുൾപൊട്ടലുണ്ടായെന്നും ഇനി എത്രത്തോളം ഭീകരമാണ് മേഖലയിലെ അവസ്ഥയെന്നും ഇനിയും ഉരുൾ പൊട്ടൽ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ ശരിയായ രീതിയിൽ മനസിലാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.