ഓണത്തിന് സ്പെഷല്‍ ട്രെയിനുകളില്ല; യാത്ര ദുരിതമാവും
Wednesday, September 4, 2024 4:45 AM IST
കോഴിക്കോട്: ഓണത്തിന് സംസ്ഥാനത്തുനിന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക ‌ട്രെയിനുകൾ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേ തയാറാവാതിരുന്നതോടെ ഇത്തവണ യാത്ര ദുഷ്‌കരമാവും. സാധാരണനിലയില്‍ ഓണത്തിനു സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതാണ്. അതിന് പുറമേ കൂടുതല്‍ കോച്ചുകളും അനുവദിക്കാറുണ്ട്.

ഇത്തവണ ഇതു രണ്ടും റെയില്‍വേ നിഷ്‌കരുണം ഒഴിവാക്കി. യാത്രക്കാരെ കടുത്ത വിഷമത്തിലേക്ക് തള്ളിവിടുന്നതാണ് നടപടി. ഡല്‍ഹി, കോല്‍ക്കത്ത, ചെന്നൈ, ബംഗളുരു, മുംബൈ എന്നീ നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും ഉള്ള ട്രെയിനുകല്‍ ടിക്കറ്റ് കിട്ടാനില്ല. ബുക്കിംഗ് നേരത്തെ തീര്‍ന്നു. ബുക്കിംഗ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എ.സി, ത്രീ ടയര്‍ എസി, ഫസ്റ്റ്ക്ലാസ് ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നു.

സെപ്റ്റംബര്‍ 4,11,18,25 തിയതികളില്‍ ഓടാനിരുന്ന ചെന്നൈ-കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ അവസാനഘട്ടത്തില്‍ റദ്ദാക്കി. കൊച്ചുവേളിയില്‍നിന്ന് ചെന്നൈക്കുള്ള വണ്ടിയും റദ്ദാക്കി. സെപ്റ്റംബര്‍ 5,12,19,26 തിയതികല്‍ നിശ്ചയിച്ച ഷെഡ്യൂള്‍ ആണ് ഒഴിവാക്കിയത്. ഇതോടെ ചെന്നൈയിലേക്കും തിരിച്ചും ഓണത്തിനുള്ള യാത്ര കൂടുതല്‍ പ്രയാസമാകും.

യാത്ര വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി അവതരിപ്പിച്ച എറണാകുളം-ബംഗളുരു വന്ദേഭാരത് പ്രത്യേക വണ്ടിയും കഴിഞ്ഞ ദിവസം ഓട്ടം അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 13ന് ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള വണ്ടികളില്‍ സെക്കന്‍റ് ക്ലാസില്‍ പോലും റിസര്‍വേഷന്‍ തീര്‍ന്നു. വെയിറ്റിംഗ് ലിസ്റ്റില്‍ പോലും ഇടമില്ല.


കൊച്ചുവേളി-ബംഗളുരു റൂട്ടില്‍ ആഴ്ചയില്‍ മൂന്നുദിവസം 16 കോച്ചുള്ള പ്രത്യേക ട്രെയിന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ കോച്ചുകളും ത്രീ ടയര്‍ എസിയാണ്. ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ ഇല്ല. അതുകൊണ്ടുതന്നെ സാധാരണയാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന ട്രെയിനുകള്‍ പലതും റദ്ദാക്കിയിരുന്നു. അവ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

മറുനാടന്‍ മലയാളികള്‍ക്ക് ഓണത്തിന് നാട്ടിലെത്താന്‍ സ്വകാര്യ ബസ് സര്‍വീസുകളെ ആശ്രയിക്കേണ്ടിവരും. വലിയ ചാര്‍ജ്ജ് നല്‍കിയാണ് ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഓണം സീസണ്‍ മുതലെടുത്ത് ബസുകളില്‍ കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കുന്നതും പതിവാണ്. ബംഗളുരുവിലേക്കുള്ള സ്വകാര്യബസുകളില്‍ സെപ്റ്റംബര്‍ 17 വരെയുള്ള ടിക്കറ്റുകളില്‍ പകുതിയോളം ഇപ്പോള്‍ തന്നെ ബുക്കിംഗ് ആയിട്ടുണ്ട്.