സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിക്കു നഷ്ടമായത് 4.08 കോടി രൂപ
Wednesday, September 4, 2024 4:45 AM IST
സിനിമാക്കഥയെ വെല്ലും ആസൂത്രണം

കോഴിക്കോട്: കള്ളക്കഥകൾ മെനഞ്ഞ് അതിവിദഗ്ധമായി കോഴിക്കോട് സ്വദേശിയിൽ നിന്നു സൈബർ തട്ടിപ്പു സംഘം 4.08 കോടി രൂപ തട്ടിയെടുത്തു. രാജസ്ഥാനിലെ ദുംഗർപൂർ സ്വദേശിയായ അമിത് ജെയിൻ എന്നു സ്വയം പരിചയപ്പെടുത്തിയ ആൾ അദേഹത്തിന്‍റെ കുടുംബത്തിന്‍റെ കദന കഥ വിവരിച്ച് സഹതാപം പിടിച്ചു പറ്റിയശേഷം കോഴിക്കോടു സ്വദേശിയായ 67 കാരനിൽ നിന്നു പലപ്പോഴാണ് കോടികൾ തട്ടിയെടുത്തത്.

ഒരു സംഘം ആളുകൾ പോലീസുകാരായും സ്ഥലത്തെ പ്രമാണിമാരായും മറ്റും ചമഞ്ഞു നടത്തിയ തന്ത്രപരമായ നീക്കത്തിൽ വീണുപോയ കോഴിക്കോട് സ്വദേശി അവസാനം വീട്ടുകാർ അറിയാതെ സ്വർണം പണയം വച്ചും പണം നൽകി. ഒടുവിൽ ഭാര്യയുടെയും മകന്‍റെയും ഇടപെടലിനെ തുടർന്നു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞു പോലീസിൽ പരാതി നൽകുകയായിരുന്നു.

സഹതാപത്തിന്‍റെ പേരിൽ പണം നൽകിയ കോഴിക്കോട് സ്വദേശിയെ പിന്നീട് ഉന്നത പോലീസുദ്യോഗസ്ഥരെന്നു പറഞ്ഞു തട്ടിപ്പുസംഘം നേരിട്ടു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പലതവണകളായി പണം അയച്ചു നൽകുകയായിരുന്നുവെന്നു കോഴിക്കോട് സൈബർ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് അമിത് ജെയിൻ പരാതിക്കാരനെ ബന്ധപ്പെട്ടത്. പരാതിക്കാരനെ വലയിലാക്കാനും ഭീഷണിപ്പെടുത്താനും ജാതിയും വർഗീയതയും മറയാക്കിയതിനൊപ്പം വ്യാജആത്മഹത്യയും തട്ടിപ്പുസംഘം മെനഞ്ഞു. വാട്സാപ്പ് വഴിയും ഫോണ്‍ വഴിയും പരാതിക്കാരനെ ബന്ധപ്പെട്ട് തനിക്ക് കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടുവെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും പറഞ്ഞാണ് രാജസ്ഥാൻ സ്വദേശി ആദ്യം സാന്പത്തിക സഹായം അഭ്യർഥിച്ചത്.

ഇതു സത്യമാണെന്നു വിശ്വസിപ്പിക്കാൻ വ്യാജമായി സൃഷ്ടിച്ച ഫോട്ടോകളും മറ്റു വിവരങ്ങളും അയച്ചുകൊടുത്തു. ഇതു സത്യമാണെന്നു ധരിച്ച് കോഴിക്കോട് സ്വദേശി ആദ്യം 5,000 രൂപയാണ് അയച്ചു നൽകിയത്.

ഭാര്യ പ്രസവിച്ചു എന്നും ഹോസ്പിറ്റൽ ചെലവിനായി 10,000 രൂപ അയച്ചു തന്നു സഹായിക്കണമെന്നും അമിത് ജെയിൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ അതുവിശ്വസിച്ച് 5,000 രൂപയും അയച്ചു കൊടുത്തു. ആശുപത്രി ചെലവുകൾക്കായി കഷ്ടപ്പെടുകയാണെന്നും സഹായിക്കണമെന്നും കരഞ്ഞപേക്ഷിച്ചതിനെ തുടർന്നു പല തവണകളായി 1,22,000 രൂപയുംഅയച്ചു കൊടുത്തു.

തട്ടിപ്പിന്‍റെ നാൾവഴികൾ

തന്‍റെ കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നു വിശ്വസിപ്പിക്കാൻ ഡോക്ടർ വേഷം കെട്ടിയ മറ്റൊരാളെക്കൊണ്ട് അമിത് കോഴിക്കോട് സ്വദേശിയെ വിളിപ്പിച്ചു. പകുതി തുക ഒഴിവാക്കി തരാമെന്നും ബാക്കി തുക അടയ്ക്കണമെന്നും വ്യാജ ഡോക്ടർ കോഴിക്കോട് സ്വദേശിയോട് ആവശ്യപ്പെട്ടപ്പോൾ അദേഹം ആ തുകയും നൽകി. അതിനിടെ ഗ്യാസ്, വൈദ്യുതി ചാർജ് അടക്കാൻ സഹായം ചോദിച്ചപ്പോൾ 38,000 രൂപ അയച്ചു കൊടുത്തു.


പിന്നീട് കോഴിക്കോട് സ്വദേശിയെ ഫോണിൽ വിളിച്ചത് സ്ഥലത്തെ ടൗണ്‍ ഇൻസ്പെക്ടർ എന്ന് പരിചയപ്പെടുത്തിയ യശ്വർധൻ എന്നയാളാണ്. അമിതിന്‍റെ കടങ്ങൾ ഉടൻ വീട്ടണമെന്നും ഇല്ലെങ്കിൽ അമിത് അറസ്റ്റ് ചെയ്യപ്പെടുമെന്നുമായിരുന്നു ഇൻസ്പെക്ടറുടെ ഭീഷണി. അമിത് തന്‍റെ അച്ഛന്‍റെ പേരിലുള്ള സ്ഥലം വിൽപന നടത്തി പണം തിരികെ തൽകാമെന്നു വാഗ്ദാനം നൽകുകയും അതിനു സഹായിക്കാമെന്ന് ടൗണ്‍ ഇൻസ്പെക്ടർ അറിയിക്കുകയും ചെയ്തതോടെ കോഴിക്കോട് സ്വദേശി അമിതിന്‍റെ കടങ്ങൾ വീട്ടി.

വിൽപനക്കുള്ള സ്ഥലത്ത് ഇതര സമുദായത്തിൽ പെട്ട അനധികൃത താമസക്കാരുണ്ടെന്നും ടൗണ്‍ ഇൻസ്പെക്ടർ സ്ഥലം ഒഴിപ്പിച്ച് നൽകുമെന്നുമായിരുന്നു അടുത്ത വാഗ്ദാനം. അതിനിടെ പണം വായ്പ വാങ്ങിയതിന് ജാമ്യം നിന്ന സഹോദരി അറസ്റ്റിലാകുമെന്നും പറഞ്ഞപ്പോൾ കോഴിക്കോട് സ്വദേശി ആ കടങ്ങളും വീട്ടി.

ടൗണ്‍ ഇൻസ്പെക്ടർ തന്‍റെ സ്ഥലത്തുനിന്നും അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ താമസക്കാരുടെ വീട്ടിൽനിന്നും നിയമ വിരുദ്ധമായ വസ്തുക്കൾ കണ്ടെത്തിയെന്നും ഇതു വലിയ വിവാദമാകുമെന്നും ഈ വിഷയം പരിഹരിക്കാൻ 24 ലക്ഷം രൂപ അടിയന്തരമായി വേണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടപ്പോൾ ആ തുകയും അയച്ചു നൽകി.

സ്ഥലത്തെ താമസവുമായി ബന്ധപ്പെട്ടു ഒരു സംഘർഷം ഉണ്ടായെന്നും ഒരാൾ മരിക്കാൻ ഇടയായെന്നും ടൗണ്‍ ഇൻസ്പെക്ടർ കോഴിക്കോട് സ്വദേശിയെ അറിയിച്ചു. ഇക്കാര്യം പരിഹരിക്കാൻ 24 ലക്ഷം രൂപ കൂടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ അമിത് ഇതര സമുദായക്കാരാൽ കിഡ്നാപ്പ് ചെയ്യപ്പെട്ടു എന്നും അയാളുടെ ജീവൻ രക്ഷിക്കാൻ 28 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. അമിത് മരണപ്പെട്ടാൽ ഭൂമി വിൽക്കാൻ ആകില്ലെന്നും നൽകിയ പണം തിരികെ നഷ്ടമാകുമെന്നും കോഴിക്കോട് സ്വദേശിയെ പറഞ്ഞു പേടിപ്പിച്ചു വീണ്ടും തുക കൈക്കലാക്കി.

സ്ഥലത്തെ പ്രാർഥനാ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ സ്ഥലത്തെ ഡിഐജി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ അമിതിനെ അറസ്റ്റ് ചെയ്തതായി പറഞ്ഞ് അന്വേഷണ ടീമിലെ എഎസ്പി ജാദവ് എന്ന പേരിലാണ് തട്ടിപ്പു സംഘാംഗം പിന്നീട് കോഴിക്കോട് സ്വദേശിയെ ബന്ധപ്പെട്ടത്. വിഷയങ്ങൾ രമ്യമായി പരിഹരിക്കുന്നതിനായി 1.11 കോടി ആവശ്യമാണെന്നും അതിൽ ഒരു തുക സംഘടിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അമിതിന്‍റെ സഹോദരി തൂങ്ങി മരിച്ചുവെന്നും ആത്മഹത്യാ കുറിപ്പിൽ കോഴിക്കോട് സ്വദേശിയുടെ പേര് എഴുതിയിട്ടുണ്ടെന്നും 304 ഐപിസി പ്രകാരം കേസിൽ പ്രതിയാകുമെന്നും പറഞ്ഞ് ടൗണ്‍ ഇൻസ്പെക്ടർ വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു.

പരിഭ്രാന്തനായ കോഴിക്കോട് സ്വദേശി സ്വർണ്ണം പണയപ്പെടുത്തി ബാങ്കിൽ നിന്നും വായ്പയെടുത്തും ഒടുവിൽ പണം അയച്ചുകൊടുത്തു. സാന്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ മകൻ കാര്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്നു വ്യക്തമായത്.