പറന്പടികുന്ന് ഉരുൾപൊട്ടലിൽ വൻനാശം; നഷ്ടകണക്കെടുക്കാതെ അധികൃതർ
Tuesday, September 3, 2024 7:33 AM IST
നാദാപുരം: വിലങ്ങാട് മാടാഞ്ചേരി കോളനിക്ക് മുകളിൽ പറന്പടികുന്നിലുണ്ടായ ഉരുൾ പൊട്ടലിൽ ലക്ഷങ്ങളുടെ കൃഷി നാശം. വാണിമേൽ സ്വദേശികളായ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ കാർഷിക വിളകളാണ് വ്യാപകമായി നശിച്ചത്. തെങ്ങ്, റബർ, ഗ്രാന്പു എന്നിവ നശിച്ചതിനു പുറമെ, ഏക്കർ കണക്കിന് ഭൂമിയും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ വിലങ്ങാട് ഉൾപ്പെടെ നാലു ഉന്നതികളിൽ ഡ്രോണ്‍ സർവ്വേ നടത്തിയെങ്കിലും പറന്പടികുന്നിൽ അധികൃതർ പരിശോധന പോലും നടത്തിയില്ല. പറന്പാടികുന്നിലെ ഉരുൾ പൊട്ടൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഒരാൾ പോലും ഈ ഭൂമിയിലെത്തിയിട്ടില്ല.

മാടാഞ്ചേരി കോളനിയിൽ നിന്നു രണ്ടര കിലോമീറ്ററിലധികം ദൂരെ ആൾ താമസമില്ലാത്ത കൃഷിയിടത്തിലാണ് ഉരുൾ വൻനാശം വിതച്ചത്. അന്പതു മീറ്ററിലേറെ വീതിയിൽ ഒരു കിലോമീറ്ററിൽ അധികം ദൂരത്തിൽ കൃഷിയിടം പല ഭാഗങ്ങളിലായി ഒലിച്ചു പോയി.

കൂറ്റൻ മരങ്ങളും മറ്റും മലവെള്ളത്തോടൊപ്പം കടപുഴകി പുഴയിലൂടെ ഒലിച്ച് കിലോമീറ്ററുകൾ അകലെ വരെ എത്തി. മലയങ്ങാടും വിലങ്ങാട് ഉരുട്ടിയിലും സർവ്വനാശം വിതച്ചത് പറന്പാടി കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങിയ വെള്ളവും പാറകളുമാണ്.

ഉരുട്ടി പാലത്തിന്‍റെ അപ്രോച്ച് റോഡും ഉരുൾപൊട്ടലിൽ തകർന്നു. മലയങ്ങാട് പ്രദേശം കണ്ടിട്ടില്ലാത്ത വിധം പ്രളയക്കെടുതികൾക്കാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. പന്നിയേരി വനത്തിൽ ഉണ്ടായ ഉരുൾ ആണ് മലയങ്ങാട് നാശം വിതച്ചതെന്നായിരുന്നു ഇതു വരെയുള്ള പ്രദേശവാസികളുടെ ധാരണ. മുച്ചങ്കയം, മലയങ്ങാട് എന്നിവിടങ്ങളിലെ കോണ്‍ക്രീറ്റ് പാലങ്ങൾ പോലും പറന്പാടി കുന്നിലെ മലവെള്ളത്തിൽ തകർന്നടിഞ്ഞു. 20 ലേറെ ഇടങ്ങളിലാണ് ഈ പ്രദേശത്ത് ഉരുൾ പൊട്ടിയത്.


ഇവ പല കൈവഴികളായി കൃഷിയിടത്തിലൂടെകുത്തി ഒലിച്ചിറങ്ങിയെന്നും ഒരു ദിശയിൽ മാത്രമായി വന്നിരുന്നെങ്കിൽ മലയങ്ങാട് പ്രദേശം നാമാവശേഷമാകുമായിരുന്നുവെന്നും കർഷകർ പറഞ്ഞു. ശക്തമായ കുത്തൊഴുക്കിൽ പതിനഞ്ച് അടിയിലേറെ താഴ്ച്ചയിൽ മണ്ണ് പൂർണ്ണമായി ഒലിച്ച് പോയി. ഈ പ്രദേശത്ത് കാൽനട യാത്ര പോലും ദുർഘടമാണ്. എതു സമയവും താഴേക്കു പതിക്കാൻ പാകത്തിൽ കല്ലും മണ്ണും ഇളകി നിൽക്കുകയാണ്.

വിലങ്ങാട് മഞ്ഞച്ചീളിയിൽ ഉരുൾ പൊട്ടലുണ്ടായ സമയത്തുതന്നെയാണ് പറന്പടികുന്നിലും ഉരുൾ പൊട്ടിയത്. ഈ സമയം പന്നിയേരി, മാടാഞ്ചേരി ഉന്നതികളിൽ ശക്തമായ പ്രകന്പനം അനുഭവപ്പെട്ടതായി കോളനിവാസികൾ പറഞ്ഞു. ഈ മേഖലകളിൽ കൂടി ജിയോളജിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ പഠനം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.