വാഹനമിടിച്ചു കോമയിലായ ഒൻപതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ വാഗ്ദാനം ചെയ്ത് മന്ത്രി
Tuesday, September 3, 2024 7:33 AM IST
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ആറുമാസത്തോളമായി കോമയിൽ കഴിയുന്ന ഒൻപതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടിയുടെ ചികിത്സക്കായി നിർധന കുടുംബം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

കുട്ടിയുടെ ചികിത്സയ്ക്ക് അധിക സാന്പത്തിക ബാധ്യത വരുന്നുണ്ടോ എന്നു പരിശോധിച്ചു നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. വടകര ചോറോട് ദേശീയപാതയിൽ മുത്തശിയുടെ ജീവനെടുക്കുകയും കൊച്ചുമകളുടെ ജീവിതം കോമയിലാക്കുകയും ചെയ്ത അപകടം സൃഷ്ടിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഉൗർജിതമാക്കിയതിനിടെയാണ് ഇന്നലെ കോഴിക്കോട് എത്തിയ ആരോഗ്യമന്ത്രി കുട്ടിയുടെ ചികിത്സാ വിഷയത്തിൽ ഇടപെട്ടത്.


ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വടകര ചോറോട് വച്ച് രാത്രി പത്തോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂർ മേലേ ചൊവ്വ സ്വദേശി ദൃഷാനയെയും മുത്തശി ബേബിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. ബേബി തൽക്ഷണം മരിച്ചു. മുണ്ടയാട് എൽപി സ്കൂളിൽ അഞ്ചാം തരം വിദ്യാർഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു.

വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി പ്രതിനിധികൾ കുട്ടിയെ സന്ദർശിച്ചിരുന്നു. അപകടമുണ്ടാക്കായ വാഹനം തിരിച്ചറിയാത്തതിനാൽ കുട്ടിക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമായിട്ടില്ല.

മകളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് കുടുംബം.