കോംട്രസ്റ്റ് ഭൂമിയിലെ പാര്‍ക്കിംഗ് വിവാദത്തില്‍
Tuesday, September 3, 2024 7:33 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കി ഏറ്റെടുത്ത് രാഷ്ട്രപതി ഒപ്പുവച്ച് ഗസറ്റില്‍ പുറപ്പെടുവിച്ചിട്ടുള്ള കോഴിക്കോട്ടെ കോംട്രസ്റ്റിന്‍റെ ഭൂമിയില്‍ പേ ആന്‍ഡ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് വിവാദത്തില്‍. ഈ ഭൂമി സംബന്ധിച്ചുള്ള കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് ഇവിടെ കോര്‍പറേഷന്‍ പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ കോര്‍പറേഷന്‍റെ നടപടിക്കെതിരേ രംഗത്തെത്തി. ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ.പ്രവീണ്‍കുമാറും ബിജപി ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവനും സ്ഥലം സന്ദര്‍ശിച്ചു. വിടിസി എന്ന സ്വകാര്യ കമ്പനിക്കാണ് പാര്‍ക്കിംഗിന് അനുമതി നല്‍കിയത്.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പേ പാര്‍ക്കിംഗിന് വേണ്ടി കൊടുക്കാൻ കോര്‍പറേഷന് എന്ത് അധികാരമാണുള്ളതെന്ന് വി.കെ.സജീവന്‍ ചോദിച്ചു. മാത്രമല്ല ഇതിനു മുന്പ് ഇവിടെ അനധികൃതമായി പൈസ ഈടാക്കി പാര്‍ക്കിംഗ് നടത്തുന്നു എന്നറിഞ്ഞപ്പോള്‍ രണ്ടുതവണ അതിനെതിരേ നടപടിയെടുത്തതാണ് കോഴിക്കോട് കോര്‍പറേഷന്‍.


പിന്നെയെങ്ങനെയാണ് കോംട്രസ്റ്റിന്‍റെ ഭൂമി സ്വകാര്യ വ്യക്തിക്ക് പണം ഈടാക്കിക്കൊണ്ട് അനുവദിച്ചു കൊടുക്കാന്‍ കോര്‍പറേഷന് സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത്കുമാര്‍, ജില്ലാ സെക്രട്ടറിമാരായ ടി.റെനീഷ്,അനുരാധാ തായാട്ട്, കൗണ്‍സിലര്‍മാരായ സരിത പറയേരി, എന്‍. ശിവപ്രസാദ്,രമ്യ സന്തോഷ്, സൗത്ത് മണ്ഡലം അധ്യക്ഷന്‍ സി. പി. വിജയകൃഷ്ണന്‍, സരൂപ് ശിവന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.