‘മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂ’
Monday, July 8, 2024 5:14 AM IST
തിരൂര്‍: മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂവെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. വായനയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. വായനാ പക്ഷാചരണ പരിപാടികളുടെ ജില്ലാതല സമാപനം തിരൂര്‍ തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യരെയും സമൂഹത്തെയും ശരിയായി മനസിലാക്കാനുള്ള കഴിവ് വായനയിലൂടെ മാത്രമേ ആര്‍ജിക്കാനാവൂ. വായനയുടെ പ്രാധാന്യം മനസിലാക്കി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സ്കൂളുകളിലും ലൈബ്രറികളിലുമായി വിതരണം ചെയ്യപ്പെടുന്നത്.

പുതുതലമുറയെ വായനയുടെ ലഹരിയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി വിദ്യാലയങ്ങളിലും ലൈബ്രറികളിലും നടക്കുന്നത്. വിദ്യാലയങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാമുള്ള ലൈബ്രറികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമുക്കാകണം. സാമൂഹികാവബോധവും രാഷ്ട്രീയാവബോധവും വളര്‍ത്തി മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ കഴിയൂവെന്നു അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും അവയെ കോര്‍ത്തിണക്കാനും പരിശ്രമം നടത്തിയ പി.എന്‍. പണിക്കരുടെ അനുസ്മരണദിനം ദേശീയ വായനാ ദിനമായി അംഗീകരിക്കപ്പെട്ടത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.


പി.എന്‍. പണിക്കര്‍ തുടങ്ങിവച്ച വായനാവിപ്ലവം നാട്ടിന്‍പുറങ്ങളെ സാംസ്കാരികമായി ഉയര്‍ത്തി. കേരളാ മോഡലിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പഴയകാല മാതൃക കൂടിയാണിത്. വായന ഒരിക്കലും മരിക്കില്ല. മനുഷ്യന്‍ നിലനില്‍ക്കുന്നിടത്തോളം വായനയും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെയും സാക്ഷരതാ മിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാരംഗം, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കളക്ടര്‍ വി.ആര്‍. വിനോദ് മുഖ്യാതിഥിയായിരുന്നു. സാക്ഷരതാമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി. അബ്ദുള്‍റഷീദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി നെടുംപറമ്പില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍, തിരൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എ. ഷറഫുദ്ദീന്‍,

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി ജാഫര്‍ കക്കൂത്ത്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ പി. ഇന്ദിരാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു. വായന പക്ഷാചരണത്തിന്‍റെ ഭാഗമായി വിദ്യാരംഗം കലാവേദിയും ജില്ലാ സാക്ഷരതാ മിഷനും നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാര വിതരണവും മന്ത്രി നിര്‍വഹിച്ചു.