വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ അടുത്ത മാസം പകുതിയോടെ
Wednesday, June 26, 2024 6:41 AM IST
വിഴിഞ്ഞം: ജൂൺ മുതൽ ട്രയൽ റണ്ണിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്ക് കപ്പൽ അടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഫലം കണ്ടില്ല. എല്ലാ ഒരുക്കങ്ങളും നടപടികളും പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ കപ്പൽ എത്തിക്കാമെന്ന വിശ്വാസത്തിലാണ് അധികൃതർ.

ആദ്യമെത്തുന്ന കപ്പലിനെ പുറംകടലിൽ നിന്ന് വാർഫിൽ അടുപ്പിക്കാൻ ചുമതലപ്പെട്ട ടഗ്ഗിന്‍റെ കഴിവ് പരിശോധന ഈ മാസം അവസാനം നടക്കും. അതിനായി കൊച്ചിൽ ഷിപ്പിയാർഡിന്‍റെ മേൽനോട്ടത്തിൽ വിഴിഞ്ഞത്തുള്ള ബൊള്ളാർഡ് പുൾടെസ്റ്റിംഗ് കേന്ദ്രവും സജ്ജമായി. തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ വിഴിഞ്ഞത്ത് വരാൻ വൻകിട കപ്പൽ നിർമാണ ശാലകൾ സന്നദ്ധത അറിയിച്ചതായും അറിയുന്നു.

ലോകത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ കേന്ദ്രമായ സൗത്ത് കൊറിയയുടെ മേൽനോട്ടത്തിലുള്ള ഹൂണ്ടായ്, ഏഴ് അറബ് രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലുള്ള എവർഗ്ലോ , ഫ്രാൻസിന്‍റെയും ജർമനിയുടെയും നിയന്ത്രണത്തിലുള്ള സിഎംഎ ബാലോർ എന്നിവ കൂറ്റൻ കപ്പലുകൾ എത്തിക്കുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ചതായും പറയപ്പെടുന്നു.

കൂടാതെ ലോകത്തെ ആകെയുള്ള 240 കപ്പൽ നിർമാണ കേന്ദ്രങ്ങളുടെ കൂടുതൽ കപ്പലുകൾ വരും വർഷങ്ങളിൽ വിഴിഞ്ഞം തുറമുഖത്ത് അടുക്കുമെന്നാണ് അധികൃതരുടെ വിശ്വാസം. അതോടെ മറ്റൊരിടത്തും ഇല്ലാത്ത പ്രകൃതിദത്ത ആഴവും കപ്പൽ ചാനലിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖം ലോകത്തെ ഏറ്റവും തിരക്കുള്ള ഒന്നായി മാറും.

നിലവിൽ ഏതു തരം ചരക്കുകപ്പലുകളെയും അടുപ്പിക്കാൻ അധികാരപ്പെട്ട കസ്റ്റംസ് വിഭാഗത്തിന് അംഗീകാരം ലഭിച്ചെങ്കിലും ഓഫീസ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള ഓൺലൈൻ എന്നിവ പൂർത്തിയാകാനുണ്ട്.

കൂടാതെ ഐസിപി ഉൾപ്പെടെയുള്ള കോഡും അനുവദിച്ച് കിട്ടാനുണ്ടെന്നും അറിയുന്നു. ഇവക്കായുള്ള നടപടികൾ ധ്രുതഗതിയിൽ നടക്കുന്നനായും ഉടൻ ലഭിക്കുമെന്നും അധികൃതർ പറയുന്നു.