വിദ്യാർഥിനിയുടെ ആത്മഹത്യ: പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്
Wednesday, June 26, 2024 6:33 AM IST
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണം സംഘം.
പ്രതിയുടെ ജാമ്യാപേക്ഷ സമർപ്പിച്ച സമയത്താണ് സർക്കാർ അഭിഭാഷകൻ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം അറിയിച്ചത്. തുടർന്ന്, പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കാൻ ജയിൽ മേധാവിക്ക് നിർദേശം നൽകി.

തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്. നേരത്തേ അന്വേഷണ സംഘം പ്രതിയെ മുന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ്രപ്രതി പെണ്‍കുട്ടിയെ കൊണ്ടു പോയ റിസോർട്ട്, വാഹനം എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തണം.

ഇതിനായി പ്രതിയെ മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. പ്രതിയുടെ പ്രവൃത്തികളാണു പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണു പോലീസ് കണ്ടെത്തൽ.