ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
Tuesday, June 25, 2024 4:59 AM IST
വെള്ളറട: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബൈക്കുകളില്‍ കറങ്ങി നിരവധി പേരുടെ മാലകള്‍ കവര്‍ന്ന മൂവര്‍ സംഘം പോലീസിന്‍റെ പിടിയിലായി. ബൈക്ക് ഓടിച്ച പ്രാവച്ചമ്പലം കോണ്‍വന്‍റ് റോഡില്‍ ബിന്ദു ഭവനില്‍ ശരത്(25), ബൈക്കിന്‍റ മധ‍്യത്തില്‍ ഇരുന്ന ചുള്ളിയൂര്‍ സിന്ധു ഭവനില്‍ അമല്‍ രാജ്(22), പുറകിലിരുന്ന് മാലകള്‍ പിടിച്ചുപറിച്ച വടക്കേവിള വെളിയാറ്റൂര്‍ കോണം വീട്ടില്‍ ശക്തിവേല്‍ (22) എന്നിവരാണ് പോലീസ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ 11:30 ന് കട്ടച്ചിയില്‍ വിളയിലും ഉച്ചയ്ക്ക് 12.30ന് കൂട്ടത്തി വിളയിലും,12.45 ന് പത്താനാവിളയിലുമായിരുന്നു പ്രധാനമായി ഇവർ കവർച്ച നടത്തിയത്. മാസ്‌ക് ധരിച്ചാണ് സംഘം ബൈക്കില്‍ പിടിച്ചുപറി നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11:30ന് കുന്നത്തുകാല്‍ നാറാണി അമ്പലത്തിന്‍ കാല ബിനു ഭവനില്‍ ബേബി (76) യുടെ ഒന്നര പവന്‍റെ മാലയാണ് പ്രതികള്‍ ആദ്യം പിടിച്ചു പറിച്ചത്.

തുടര്‍ന്ന് 12 .20 ന് അമരവിള രാമേശ്വരം റോഡില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന എസ്പി നിവാസില്‍ പ്രിയയുടെ (39) കഴുത്തില്‍ കിടന്ന അഞ്ചുപവന്‍ മാല പൊട്ടിച്ചെടുത്തു. മാരാമുട്ടത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ വാഹനത്തിൽ നിന്നും തട്ടിമറിച്ചിട്ട ശേഷം സ്‌കൂട്ടര്‍ നിര്‍ത്തുന്നതിനിടെ മാല പിടിച്ചു പറിക്കുകയായിരുന്നു.

പിടിവലിക്കല്‍ മാലയുടെ ഒരു ഭാഗം പ്രിയയുടെ കൈയ്യില്‍ കിട്ടിയിരുന്നു പിന്നീട് സംഗം തിരുപുറം പത്തനാവിളയില്‍ നടന്നു പോവുകയായിരുന്ന ഷീബ(50) തിന്‍റെ മൂന്നു പവന്‍തൂക്കം വരുന്ന മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അവര്‍ ഒഴിഞ്ഞു മാറിയതിനാല്‍ മാല പൊട്ടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. കവര്‍ച്ച നടത്തിയ മാലകളുമായി പ്രതികള്‍ എറണാകുളത്ത് വില്‍പ്പന നടത്തിയ ശേഷം തിരികെ വരുമ്പോഴാണ് മാരായമുട്ടം പോലീസ് പിടികൂടിയത്.

മാരായമുട്ടം ഇന്‍സ്‌പെക്ടര്‍ ജി .സുഭാഷ്കുമാര്‍ എസ്ഐമാരായ അജീന്ദ്രന്‍, ഷാജി, സിവില്‍ പോലീസുകാരായ ഹാസിബ്, ഷാജി, ബിജു, അനീഷ് , ഷാഡോ പോലീസിലെ പ്രവീണ്‍, ആനന്ദ്, അജിഷ് അനീഷ്, അരുണ്‍, അലക്‌സ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.