• Logo

Allied Publications

Middle East & Gulf
അലോഷിയുടെ ഗസൽ സന്ധ്യ റിയാദിന് അവിസ്മരണീയമാക്കി
Share
റിയാദ് : പ്രശസ്ത ഗസൽ പിന്നണി ഗായകൻ അലോഷി ആദംസ് റിയാദിൽ ഒരുക്കിയ ഗസൽ സന്ധ്യ ശ്രദ്ധേയമായി. കേളി കലാസാംസ്കാരിക വേദിയുടെ ’വസന്തം സീസണ്‍ 3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദിൽ ഗസൽ സന്ധ്യ ഒരുക്കിയത്.

മലാസ് അൽ യാസ്മിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടിയിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അലോഷിയെയും സംഘത്തെയും ബോക്കെ നൽകി സ്വീകരിച്ചു.തുടർന്ന് ഇടതടവില്ലാതെ നടന്ന മൂന്നു മണിക്കൂർ നീണ്ട പരിപാടിയിൽ 35 ൽ പരം ഗാനങ്ങൾ അലോഷി ആലപിച്ചു.
‌‌
ബാബുക്കയുടെയും മെഹബൂബിന്‍റെയും ഉമ്പായിയുടെയും മെഹദിയുടെയും മനോഹര ഗാനങ്ങൾക്കൊപ്പം നാടകഗാനങ്ങളും കവിതകളുമായി വിരഹവും വിപ്ലവവും ഇഴചേർത്ത് അലോഷി ആദംസ് പാടി. തുടക്കം മുതൽ പരിപാടി അവസാനിക്കും വരെ നിറഞ്ഞ സദസ്‌സിനെ ആവേശം കൊള്ളിക്കാൻ അലോഷിക്കായി.

ആദ്യമായി സൗദി അറേബ്യയിൽ എത്തിയ അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിൻ തലശ്ശേരിയും, ഹാർമോണിയം കൈകാര്യം ചെയ്യാൻ അനു പയ്യന്നൂരും നാട്ടിൽ നിന്നെത്തി. റിയാദിൽ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താർ), മുഹമ്മദ് റോഷൻ (കീബോർഡ്) എന്നിവരും ചേർന്ന് ഗസൽ സന്ധ്യ ആഘോഷമാക്കി.

സമാപന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗവും, കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് വിവരണം നൽകി.അലോഷി ആദംസിനുള്ള മൊമെന്‍റോ രക്ഷധികാരി സെക്രട്ടറി കെപിഎം സാദിക്കും, ഷിജിൻ തലശ്ശേരിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും, അനു പയ്യന്നൂറിന് പ്രസിഡന്‍റ് സെബിൻ ഇഖ്ബാലും ഷാനവാസ് ഷാനുവിന് ട്രഷറർ ജോസഫ് ഷാജിയും മൊമെന്റോ കൈമാറി.

രക്ഷാധികാരി സമിതി അംഗങ്ങളായഫിറോസ് തയ്യിൽ മുഹമ്മദ് റോഷനും,ഷമീർ കുന്നുമ്മൽ അൽ യാസ്മിൻ സ്കൂളിനും, ഗീ വർഗീസ് ഇടിച്ചാണ്ടി സൗണ്ട് എൻജിനീയർ സ്റ്റൈസൺ തോമസിനും, പ്രഭാകരൻ കണ്ടോന്താർ ക്യാമറ മേൻ ഫൈസൽ നിലമ്പൂരിനും മൊമെന്‍റോ നൽകി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് സ്വാഗതവും കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു.

കണ്ണൂർ സ്വദേശിക്ക് സഹായഹസ്തമേകി കേളി.
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ കണ്ണൂർ പെരളശേരി സ്വദേശി നൗഷാദിന് കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ്
കുവൈറ്റ് തീപിടിത്തം; പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി ക
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹറിനിൽ മരിച്ചു.
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹറിനിൽ മരിച്ചു.
കണ്ണൂരിലെ വീട്ടിൽ കവർച്ചാശ്രമം; യുഎഇയിലിരുന്ന് തടഞ്ഞ് പ്രവാസി.
കണ്ണൂർ: പ്രവാസിയുടെ വീട്ടിൽ നടന്ന കവർച്ചാശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി യൂസഫലി.
തിരുവനന്തപുരം: കുവൈറ്റിലെ മംഗഫ് ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.