• Logo

Allied Publications

Middle East & Gulf
ഉള്ളുരുകി കേരളം; മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോയി
Share
കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അവരവരുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. കൊച്ചി വിമാനത്താളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ചു.

മരിച്ചവർക്ക് സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തേ സജ്ജമാക്കിയ ആംബുലന്‍സുകളിൽ മൃതദേഹങ്ങൾ അവരവരുടെ നാട്ടിലേക്ക് അയച്ചത്. ഓരോ ആംബുലന്‍സിനൊപ്പവും പോലീസിന്‍റെ പൈലറ്റ് വാഹനവുമുണ്ട്.

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ വച്ച് കൈമാറിയത്.

ഒരു മലയാളി ഉൾപ്പെടെ മറ്റ് 14 പേരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി. മഹാരാഷ്ട്രയിൽ താമസിക്കുന്ന മലയാളിയായ ഡെന്നീസ് ബേബി അടക്കമുള്ളവരുടെ മൃതദേഹമാണ് കൊണ്ടുപോയത്.

തമിഴ്‌നാട്ടുകാരുടെ മൃതദേഹങ്ങള്‍ സംസ്ഥാനത്തുനിന്ന് എത്തിയ മന്ത്രി ഏറ്റുവാങ്ങി. തമിഴ്‌നാട്ടിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ക്ക് സംസ്ഥാന അതിര്‍ത്തി വരെ കേരള പോലീസ് അകമ്പടി സേവിക്കും. ‌ കര്‍ണാടക സ്വദേശിയുടെ മൃതദേഹം വിമാനമാര്‍ഗം കൊണ്ടുപോകുമെന്നാണ് വിവരം.

ചില്ലയുടെ മാസവായന സംഘ‌ടിപ്പിച്ചു.
റിയാദ്: മലയാളത്തിൽ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ആറ് വ്യത്യസ്ത ചെറുകഥകളുടെ വായനാനുഭവവും സംവാദവുമാണ് ചില
മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകില്ല: എയർ ഇന്ത്യ.
തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്.
ക്യുകെഐസി ഈദ് സംഗമം സംഘടിപ്പിച്ചു.
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ ക്രിയേറ്റിവിറ്റി വിംഗ് ഈദുൽ അദ്ഹയോട് അനുബന്ധിച്ച് "പെരുന്നാൾ വൈബ്' ഈദ് സംഗമം സംഘടിപ
പ്രവാസി മിത്ര ആർട്ടിഫിഷൽ ഇന്‍റലിജൻസ് ശില്പശാല സംഘടിപ്പിച്ചു.
മനാമ: പുതിയ കാലത്ത് തൊഴിൽ തേടിയിറങ്ങുന്നവർക്കും ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവർക്കും വലിയ രീതിയിൽ ആർട്ടിഫിഷ്യൽ ഇ
കൊടും ചൂട്: ഹജ്ജ് തീർഥാടനത്തിനിടെ മരണം 1,301 ആയി.
കെയ്റോ: സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ കൊടും ചൂടിൽ മരിച്ചവരുടെ എണ്ണം 1,301 ആയി ഉയർന്നു.