• Logo

Allied Publications

Middle East & Gulf
സന്നദ്ധ സേവനത്തിന്‍റെ ഉദാത്ത മാതൃകയുമായി കേളി; ഈ വർഷം നൽകിയത് 1086 യൂണിറ്റ് രക്തം
Share
റിയാദ്: ഈ വർഷത്തെ ഹജ്ജിന്‍റെ മുന്നൊരുക്കങ്ങൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ജീവസ്പന്ദനം 2024ന് വൻ ജനപിന്തുണ. 1426 പേർ പങ്കാളികളായ ക്യാമ്പിൽ 1086 യൂണിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് ഏഴ് വരെ നീണ്ടുനിന്നു.

വിവിധ കാരണങ്ങളാൽ 340 പേരുടെ രക്തം സ്വീകരിക്കാൻ കഴിഞ്ഞില്ല. 2023ൽ നടത്തിയ ആറാമത് ക്യാമ്പിൽ 1150 പേരായിരുന്നു പങ്കാളികളായിരുന്നത്. മലാസ് ലുലു ഹൈപ്പറിൽ നടന്ന പരിപാടിയിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള റിയാദ് സെന്റ്റൽ ബ്ലഡ് ബാങ്കും സൗദി മിനിസ്ട്രി ഓഫ് ഡിഫൻസിന്‍റെ കീഴിലുള്ള പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം സ്വീകരിച്ചു.

കേളിയുടേയും കേളി കുടുംബ വേദിയുടേയും പ്രവർത്തകർക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും സിറിയ, യമൻ, ജോർദാൻ, ഫിലിപ്പൈൻസ്, നേപ്പാൾ, സൗദി അറേബ്യാ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുമായി 1426 പേർ ക്യാമ്പിൽ പങ്കാളികളായി.

ഇത്തവണ റിയാദ് ബ്ലഡ് ബാങ്കിന് പുറമെ, മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം ആവശ്യപ്പെട്ട് കേളിയെ സമീപ്പിച്ചിരുന്നു. രാവിലെ എട്ട് മുതൽ 12 വരെ മിലിട്ടറി മെഡിക്കൽ സിറ്റിയും തുടർന്ന് റിയാദ് ബ്ലഡ് ബാങ്ക് വൈകിട്ട് ഏഴ് വരെയും 1086 പേരുടെ രക്തം ശേഖരിച്ചു.

പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുടെ 36 മെഡിക്കൽ സ്റ്റാഫും 20 ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘത്തിന് ഡോക്ടർ മുസാദും സൗദി ആരോഗ്യ മന്ത്രാലത്തിലെ 41 മെഡിക്കൽ സ്റ്റാഫും 30 ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടർ ഖാലിദ് അൽ സൗബീയയും കേളിയുടെ 110 അംഗ വോളണ്ടിയർ ഗ്രൂപ്പിന് വോളണ്ടിയർ ക്യാപ്ടൻ ഗഫൂർ ആനമങ്ങാടും നേതൃത്വം നൽകി.

20 ബെഡ് യൂണിറ്റുകളും ആറു പേരുടെ വീതം രക്തം ശേഖരിക്കാവുന്ന രണ്ട് ബസുകളിലുമായി 32 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്ന തരത്തിലുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്. കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാലിന്‍റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ കേളി ജോയിന്‍റ സെക്രട്ടറി സുനിൽകുമാർ ആമുഖ പ്രസംഗം നടത്തി.

മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ക്യാമ്പിന്‍റെ പ്രസക്തിയെ കുറിച്ച് വിശദീകരണം നൽകി. തുടർന്ന് റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഖാലിദ് സൗബായീ, കിംഗ് സഊദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് മാനേജരായ അലി അല്‍ സുവൈദി, പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റി ഡോക്ടർ ഫവാസ് അൽ ഒതൈബി മലാസ് ലുലു മാനേജർ ആസിഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഖാലിദ് സൗബായീ, ഫവാസ് അൽ ഒതൈബി, ആസിഫ് എന്നിവർക്ക് സുരേഷ് കണ്ണപുരം, സെബിൻ ഇക്ബാൽ, കേളി ട്രഷറർ ജോസഫ് ഷാജി എന്നിവർ യഥാക്രമം കേളിയ്ക്കു വേണ്ടി മെമന്‍റോകൾ കൈമാറി.

മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകില്ല: എയർ ഇന്ത്യ.
തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്.
ക്യുകെഐസി ഈദ് സംഗമം സംഘടിപ്പിച്ചു.
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ ക്രിയേറ്റിവിറ്റി വിംഗ് ഈദുൽ അദ്ഹയോട് അനുബന്ധിച്ച് "പെരുന്നാൾ വൈബ്' ഈദ് സംഗമം സംഘടിപ
പ്രവാസി മിത്ര ആർട്ടിഫിഷൽ ഇന്‍റലിജൻസ് ശില്പശാല സംഘടിപ്പിച്ചു.
മനാമ: പുതിയ കാലത്ത് തൊഴിൽ തേടിയിറങ്ങുന്നവർക്കും ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവർക്കും വലിയ രീതിയിൽ ആർട്ടിഫിഷ്യൽ ഇ
കൊടും ചൂട്: ഹജ്ജ് തീർഥാടനത്തിനിടെ മരണം 1,301 ആയി.
കെയ്റോ: സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ കൊടും ചൂടിൽ മരിച്ചവരുടെ എണ്ണം 1,301 ആയി ഉയർന്നു.
വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം വൈകി.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി.