പോളണ്ടിൽ തൃശൂർ സ്വദേശിയുടെ മരണം: ദുരൂഹതയുണ്ടെന്നു കുടുംബം
Wednesday, May 29, 2024 1:07 PM IST
തൃശൂർ: പോളണ്ടിൽ ജോലിക്കായി പോയ അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം. സാധാരണ മരണം എന്ന രീതിയിൽ വിധിയെഴുതി പോസ്റ്റ്മോർട്ടം ചെയ്യാതെ കയറ്റി അയച്ച ആഷിക് രഘുവിന്‍റെ(23) മൃതദേഹം, സംശയം തോന്നിയ പിതാവ് നാട്ടിൽ പോസ്റ്റ്‌മോർട്ടത്തിനു വിധേയമാക്കിയപ്പോൾ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തി.

സുഹൃത്തുക്കൾക്കൊപ്പം നടന്ന ആഘോഷത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും ഇവരെ വിശദമായി ചോദ്യംചെയ്താൽ മകന്‍റെ ജീവൻ നഷ്ടപ്പെട്ടതെങ്ങനെയെന്നു കണ്ടെത്താമെന്നും പിതാവ് പറയുന്നു. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ട് വീട്ടിൽ അഭിലാഷ് - ബിന്ദു ദമ്പതികളുടെ മകനാണ് ആഷിക് രഘു. കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. ഒരു വർഷം മുൻപ് അയൽവാസിയായ യുവാവ് മുഖേന ആഷിക് പോളണ്ടിലെത്തി. തുടക്കം റസ്റ്റോറന്‍റിൽ ജീവനക്കാരനായിട്ടായിരുന്നു. തുടർന്ന് ജർമനിയിൽ കുറച്ചുനാൾ നിന്നെങ്കിലും തിരികെ പോളണ്ടിലെത്തി.

പഴവർഗങ്ങൾ പായ്ക്ക് ചെയ്യുന്ന കമ്പനിയിൽ പാക്കിംഗ് വിഭാഗത്തിൽ ജോലി തുടങ്ങി. മരിക്കുന്നതിന് ഏതാനും മാസംമുന്പ് ആഷിക് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലിയിലായിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.

ഏപ്രിൽ ഒന്നിന് ആഷിക് മരിച്ചതായി വീട്ടിൽ സന്ദേശമെത്തി. താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. ഇതുപ്രകാരം സ്വാഭാവികമരണമെന്നു പോളണ്ടിലെ പ്രോസിക്യൂട്ടർ വിധിയെഴുതി പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കയറ്റി അയയ്ക്കുകയായിരുന്നു.

ഇതിനിടയിൽ ആഷിക്കിന്‍റെ സുഹൃത്തുക്കളുടെ മൊഴിയിൽ വൈരുധ്യം കണ്ട പിതാവ് മൃതദേഹം നാട്ടിലെത്തുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാനായി പോലീസിൽ അപേക്ഷ നൽകി. ആഷിക്കിന്‍റെ മരണം നടന്ന ദിവസം ഏഴു സുഹൃത്തുക്കൾ ചേർന്നു പാർട്ടിയിൽ പങ്കെടുത്തതായും അവസാനം ഇവർ തമ്മിൽ പ്രശ്നങ്ങൾ നടന്നതായും സുഹൃത്തുക്കൾ മാറ്റിപ്പറഞ്ഞെന്നു കുടുംബം ആരോപിക്കുന്നു.

12നു നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു വ്യക്തമായി. ശരീരത്തിൽ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തി. റീപോസ്റ്റ്മോർട്ടം സാധ്യത കണക്കിലെടുത്തു ദഹിപ്പിക്കുന്നതിനു പകരം ആഷിക്കിന്‍റെ മൃതദേഹം ലാലൂരിൽ മറവുചെയ്യുകയായിരുന്നു.

ദുരൂഹമരണത്തിന്‍റെ നിജസ്ഥിതി സുഹൃത്തുക്കൾക്ക് അറിയാമെന്നാണ് കുടുംബം ഉറച്ചുവിശ്വസിക്കുന്നത്. ആഷിക്കിന്‍റെ മരണത്തിനു പിന്നിൽ ആരുടെയെങ്കിലും കൈകളുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്.

ആഷിക്കിന്‍റെ മരണത്തിന് ഉത്തരവാദികളായവർ ഒരു തിരശീലയ്ക്കപ്പുറം ഉണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റുമോർട്ടം ഒഴിവാക്കി കയറ്റിഅയച്ചതുതന്നെ തെളിവാണെന്നും ഇവർ പറയുന്നു.