വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി
Saturday, June 15, 2024 10:40 AM IST
റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. 2018നെ അപേക്ഷിച്ച് 2023 ആയപ്പോൾ വിദ്യാർഥികളുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇരട്ടിയായതായാണ് കണക്കുകൾ.

ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്‍റ് ചെയർമാന്‍ എസ്. ഇരുദയ രാജന്‍റെ നേതൃത്വത്തിൽ തയാറാക്കിയ കേരള മൈഗ്രേഷൻ സർവേയിലാണ് ഈ വിവരങ്ങളുള്ളത്. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഇരുദയ രാജൻ ഇന്നലെ നടന്ന ലോക കേരളസഭയുടെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു.

2018ൽ 1,29,763 വിദ്യാർഥികളായിരുന്നു വിദേശരാജ്യങ്ങളിലേക്കു കുടിയേറിയത്. 2023ൽ ഇത് ഏകദേശം 2,50,000 ആയി വർധിച്ചു. വിദ്യാർഥികളുടെ കുടിയേറ്റം കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാരുടെ ജനസംഖ്യാ ശാസ്ത്രത്തിൽ കാര്യമായ മാറ്റത്തിന് അടിവരയിടുന്നതായും സർവേ പറയുന്നു. ഇതിൽ 17 വയസിനു മുന്പ് വളരെ ചെറുപ്പത്തിൽതന്നെ നാടുവിടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.

കേരളത്തിൽനിന്നുള്ള മൊത്തം കുടിയേറ്റക്കാരിൽ 11.3 ശതമാനം വിദ്യാർഥികളാണ്.മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ വിതാനം, ആഗോള സാന്പത്തിക പ്രതിസന്ധി, ഗൾഫ് നാടുകളിലെ സ്വദേശിവൽക്കരണം തൊഴിൽ വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം ആകെയുള്ള പ്രവാസികളുടെ എണ്ണത്തിലുള്ള കുറവിനു കാരണമായെന്നാണ് വിലയിരുത്തൽ.

2018ന് ശേഷമാകട്ടെ കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമെല്ലാം പ്രവാസികളുടെ വൻതോതിലുള്ള മടങ്ങിവരവിനു കാരണമായതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മൈഗ്രേഷൻ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത് കുടുംബത്തോടൊപ്പം വിദേശത്തേക്ക് ചേക്കേറിയവരുടെ എണ്ണം വർധിച്ചെന്നാണ്. 20 ലക്ഷത്തോളം കേരളീയർ വിദേശരാജ്യങ്ങളിൽ കുടുംബമായി ചേക്കേറുകയോ അതിനൊരുങ്ങുകയോ ചെയ്യുന്നു.

കുടിയേറ്റവും കുടിയേറ്റക്കാരുടെ എണ്ണവും വർധിച്ചതിനൊപ്പംതന്നെ പ്രവാസികൾ അയയ്ക്കുന്ന പണത്തിലും വർധനയുണ്ടായിട്ടുണ്ട്. 2018ൽ 85,092 കോടി രൂപയായിരുന്നു കേരളത്തിൽ എത്തിയിരുന്ന പ്രവാസിപ്പണമെങ്കിൽ കഴിഞ്ഞ വർഷം അത് 2,16,893 കോടിയായി ഉയർന്നു.

അതായത്, അഞ്ചു വർഷത്തിനിടെ ഏകദേശം 155 ശതമാനത്തോളം വർധന. കോവിഡ് മഹാമാരിക്കു ശേഷം ഗൾഫിൽ മാത്രമായൊതുങ്ങാതെ മറ്റനേകം രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത മലയാളികളിൽ വൻതോതിൽ വർധിച്ചതാണ് പ്രവാസി വരുമാനം കൂടുതലായെത്തുന്നതിന് വഴിയൊരുക്കിയത്.