ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് കാരൂര്‍ സോമന്‍
Monday, May 27, 2024 3:32 PM IST
ലണ്ടൻ: കേംബ്രിഡ്ജ് കൗൺസിൽ മേയറായി തെരഞ്ഞെടുത്ത ബൈജു തിട്ടാലയെ അഭിനന്ദിച്ച് പ്രമുഖ സാഹ്യതകാരൻ കാരൂര്‍ സോമന്‍. കോട്ടയം ആര്‍പ്പൂക്കര‌യിലെ ഒരു കര്‍ഷക കുടുംബത്തിൽ ജനിച്ച ബൈജു കേംബ്രിഡ്ജ് മേയറായി എന്നത് എല്ലാം മലയാളികള്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ക് നീറി നില്‍ക്കുന്നവര്‍ക്ക് ഒരു സഹായിയായി ചങ്കൂറ്റത്തോടെ എത് പാതിരാവിലും കടന്നുവരുന്ന വ്യക്തിത്വമാണ് ബൈജു തിട്ടാല. പൊതുതാത്പര്യം മുന്‍നിര്‍ത്തി സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഒരു ജനസേവകനാണ് അദ്ദേഹം.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു പല തൊഴിലുകള്‍ ചെയ്തുവന്ന ബൈജുവിന് അനുഭവസമ്പത്തു ധാരാളമുണ്ട്. ഇന്നത്തെ സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരേ തുറന്നടിക്കുന്ന അദ്ദേഹം വരും തലമുറയ്ക്ക് മാതൃകയാണ്.

യുകെയ‌ിലെ തൊഴില്‍ മേഖലകളില്‍ പ്രേത്യകിച്ചും കെയര്‍ ഹോമുകളില്‍ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍, എജന്‍സികളുടെ വഞ്ചന, മെഡിക്കല്‍ രംഗത്ത് നഴ്സുമാർ നേരിടുന്ന പീഢനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ എല്ലാം അദ്ദേഹം കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്.

പുരോഗമനാത്മകമായ ചിന്താധാരകള്‍ക്ക് തിരികൊളുത്താനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന ഒരു കാരണവരായി മാറാനും വരും നാളുകളില്‍ ലേബര്‍ പാര്‍ട്ടിയുടെ എംപി അല്ലെങ്കില്‍ മന്ത്രിയാകാനും സൂര്യനസ്തമിക്കാത്ത ഈ രാജ്യത്ത് അദ്ദേഹത്തിന് അവസരങ്ങളുണ്ടാകട്ടെയെന്നും കാരൂര്‍ സോമന്‍ ആശംസിച്ചു.