കോട്ടയം: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.

കാഷ് അവാർഡ് ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണിയും സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങിയതാണ് അവാർഡ്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.

ഫൊക്കാന കേരളാ കൺവൻഷനിൽ രണ്ട് ദിവസങ്ങളിലെയും നിറസാന്നിധ്യമായിരുന്നു അടൂർ. ഫൊക്കാനയുടെ സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു.



ലോകത്തിലെ ഏറ്റവും വലുതും പഴക്കവുമുള്ള സംഘടനകളിലൊന്നായ ഫൊക്കാനയുടെ സ്പെഷ്യൽ അവാർഡിന് അർഹനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി താൻ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും സാംസ്കാരികം, കല, സാഹിത്യം, കായികം, ചാരിറ്റി തുടങ്ങി എല്ലാ മേഖലകളിലും ഫോക്കാന ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തനം മറ്റ് എല്ലാ സംഘടനകൾക്കും ഒരു മാതൃകയാണെന്നും ഇതേ ശക്തിയോടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കുമരകത്ത് നടന്ന ഫൊക്കാന കേരള കൺവൻഷനിൽ വച്ചാണ് പുരസ്കാരം കെെമാറിയത്.