ഞായറാഴ്ച ഓടാതെ സ്വകാര്യ ബസുകൾ
Monday, April 22, 2024 4:21 AM IST
ആലുവ: ആലുവയിൽനിന്ന് ഉൾപ്രദേശങ്ങളിലേക്കുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഞായറാഴ്ചകളിൽ ഓട്ടം ഒഴിവാക്കുന്നതായി ആക്ഷേപം. കൂടാതെ എല്ലാ ദിവസത്തേയും അവസാന ട്രിപ്പും മുടക്കുന്നതായും പരാതിയുണ്ട്.

കീഴ്മാട്, മഞ്ഞുമ്മൽ, എരമല്ലൂർ റൂട്ടുകളിലോടുന്ന ബസുകളാണ് ഞായറാഴ്ചകളിൽ ഒന്നോ രണ്ടോ ട്രിപ്പുകൾ മാത്രമായി കുറയ്ക്കുന്നത്. ഇതുമൂലം ആലുവയിൽ ബസ് കാത്തു നിൽക്കുന്ന നിരവധി യാത്രക്കാരാണ് വഞ്ചിക്കപ്പെടുന്നത്.

ഗതാഗത വകുപ്പിന്‍റെ പരിശോധന ഇല്ലാത്തതിനാൽ ചില ബസുകൾ ആലുവയിൽ എത്തുന്നില്ലെന്നും പരാതിയുണ്ട്. വൈറ്റില - ആലുവ റൂട്ടിൽ ബസുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കളമശേരിയിൽ ബസുകൾ ഒതുക്കുന്നതായും പരാതിയുണ്ട്.

കടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. എടയാർ ബസുകൾ പലപ്പോഴും ആലുവ ബസ് സ്റ്റാൻഡിൽ കയറുന്നില്ല. പ്രവേശന കവാടത്തിൽ നിൽക്കുന്നവരെ കയറ്റിയാണ് പോകുന്നത്. സ്റ്റാൻഡിന് അകത്തു നിൽക്കുന്ന സ്ത്രീകളടക്കമുള്ളവർ ഇതറിയാതെ ബസ് കാത്തു നിൽക്കുകയാണ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമയക്രമം കാണിച്ച് ബോർഡോ അന്വേഷണ കൗണ്ടറുമില്ല.

മഞ്ഞുമ്മൽ വഴി എറണാകുളത്തേക്ക് പോകേണ്ട ഏലൂർ ബസുകൾ ഉച്ചയായാൽ പാതാളത്ത് സർവീസ് അവസാനിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. മതിയായ യാത്രക്കാരില്ലെന്ന് പറഞ്ഞാണ് പാതാളത്ത് സർവീസ് നിർത്തുന്നത്. സന്ധ്യ കഴിഞ്ഞാൽ ഈ മേഖല വഴി ആലുവയ്ക്ക് ബസുമില്ല.

ആലുവയ്ക്ക് വരുന്ന എറണാകുളം സിറ്റി, കടുങ്ങല്ലൂർ ബസുകൾ നഗരം ചുറ്റാതെ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതും പതിവാണ്. റെയിൽവേ സ്റ്റേഷൻ, പമ്പ് കവല, സീനത്ത് ജംഗ്ഷൻ, കെഎസ്ആർടി സി, ജില്ലാശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ ബൈപാസിൽ ഇറക്കി മറ്റ് ബസുകളിൽ കയറാനാണ് നിർബന്ധിക്കുന്നത്. എതിർപ്പ് പ്രകടിപ്പിക്കുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്താനും ബസ് ജീവനക്കാർക്ക് മടിയില്ല.

യാത്രക്കാരെ ബസിൽ പൂട്ടിയിട്ടു പോയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആലുവ നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും സംവിധാനം കുറ്റമറ്റതാക്കാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. അങ്കമാലി മോഡലിൽ മൊബൈൽ ആപ്പ് ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.