ഉമ്മൻ ചാണ്ടി കോളനിയിൽ പ്രചാരണവുമായി ചാണ്ടി ഉമ്മൻ
Sunday, April 21, 2024 4:42 AM IST
മൂവാറ്റുപുഴ: പിതാവിന്‍റെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മൻ ചാണ്ടി ട്രൈബൽ കോളനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മകൻ ചാണ്ടി ഉമ്മൻ. ഇടുക്കി ലോക്സഭ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനു വേണ്ടിയാണ് ഇന്നലെ ചാണ്ടി ഉമ്മൻ പ്രചാരണം നടത്തിയത്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി കോളനിയാണ് ഉമ്മൻ ചാണ്ടി കോളനി എന്ന പേരിൽ അറിയപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കാലം മുതൽ ഈ കോളനിയിലെ ജനങ്ങളുമായി ആത്മബന്ധം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു.

ഇവിടുത്തെ ജനങ്ങൾ തനിക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെപോലെയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി വിവിധ പദവികൾ വഹിച്ചപ്പോഴും ഈ കോളനിയിലെ ജനങ്ങളുടെ വിവിധ വിഷയങ്ങളിൽ ഇടപെടാൻ തയാറായി.

കോളനി നിവാസികൾ‌ക്ക് വീട് ലഭിക്കാനും പട്ടയം കിട്ടാനും ഉമ്മൻ ചാണ്ടി ഇടപെട്ടിരുന്നു. ജപ്തി ഭീഷണി നേരിട്ടവർക്കും ഉമ്മൻ ചാണ്ടി സഹായ ഹസ്തം നീട്ടി.

മഴുവടി നിവാസികൾക്ക് തന്‍റെ പിതാവിനോടുള്ള സ്നേഹമാണ് ഇവിടെ എത്തിയപ്പോൾ തനിക്കും ലഭിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ ഇവിടുത്തെ ഗോത്ര സമൂഹത്തിന്‍റെ പാരന്പര്യം അനുസരിച്ച് ഏഴ് ദിവസം നോന്പും വ്രതവും കോളനി നിവാസികൾ അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നാൽപതാം ഓർമ ദിനത്തിൽ ഇവർ പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിക്കുകയും ചെയ്തിരുന്നു.

തന്‍റെ പിതാവ് ഇടപെട്ടതുപോലെ മഴുവടി നിവാസികളുടെ എല്ലാ വിഷയങ്ങളിലും താൻ ഇടപ്പെടുമെന്ന് ചാണ്ടി ഉമ്മൻ ഉറപ്പ് നൽകി.

തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജയൻ വട്ടശേരിയിൽ അധ്യക്ഷത വഹിച്ചു.

എം.എൻ ഗോപി, എ.പി. ഉസ്മാൻ, അഗസ്തി അഴകത്ത്, അപ്പച്ചൻ ഏറത്ത്, വർഗീസ് സക്കറിയ, സുകുമാരൻ കുന്നുംപുറത്ത്, രാജേശ്വരി രാജൻ, ടോമി താണോലിൽ, ഷീബ ജയൻ എന്നിവർ പ്രസംഗിച്ചു.