കരാറില്‍ അഴിമതിആരോപിച്ച് പ്രതിപക്ഷ ബഹളം
Saturday, November 26, 2022 12:14 AM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പിനായി അനുവദിച്ച കരാറില്‍ അഴിമതി ആരോപിച്ച് കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളുമായി കൗണ്‍സില്‍ ഹാളിലെത്തിയ പ്രതിപക്ഷം മേയര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. നാണംകെട്ട പ്രതിഷേധമെന്ന് ആരോപിച്ച് ഭരണപക്ഷവും ഒച്ചവച്ചതോടെവാക്കേറ്റവും പോര്‍വിളുമായി കൗണ്‍സില്‍ യോഗം സംഘർഷഭരിതമായി. ബഹളം രൂക്ഷമായതോടെ വെള്ളക്കെട്ട് ഉള്‍പ്പെടെ സുപ്രധാന അജണ്ടകള്‍ പാസായതായി അറിയിച്ച് മേയര്‍ എം.അനില്‍കുമാര്‍ ഇറങ്ങിപ്പോയി.
കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിനു മുന്പേ തന്നെ നഗരസഭ കവാടത്തിനു മുമ്പില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു.മേയര്‍ കൗണ്‍സില്‍ ഹാളിലേക്ക് എത്തിയപ്പോഴേക്കും ഹാളിനുള്ളില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. തുടര്‍ന്നാണ് അജണ്ടകള്‍ പാസായതായി അറിയിച്ച് മേയര്‍ ഇറങ്ങിപ്പോയത്.
ബ്രഹ്മപുരം പ്ലാന്‍റ് രണ്ടുവര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ 2021 ഏപ്രില്‍ 21നാണ് നഗരസഭ ടെന്‍ഡര്‍ ക്ഷണിച്ചത്. മലപ്പുറം, ഒറ്റപ്പാലം നഗരസഭകളില്‍ ഖരമാലിന്യ സംസ്‌കരണ പ്രവൃത്തിപരിചയം ഉണ്ടെന്ന് വ്യക്തമാക്കി സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കരാര്‍ ഉറപ്പിച്ചു. കമ്പനി നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് പ്രതിപക്ഷം അന്നു നല്‍കിയ വിയോജന കുറിപ്പ് ഫയലില്‍ കാണാതായത് ഗൗരവമാണെന്നും ഇതിനെതിരെ ഓംബുഡ്‌സ്മാനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെയാകെ പിന്തുണയോടെയും വ്യക്തമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലുമാണ് ബ്രഹ്മപുരം നടത്തിപ്പ് കരാര്‍ നല്‍കിയതെന്ന് മേയര്‍ പറഞ്ഞു. പത്തു വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ ഒമ്പതു വര്‍ഷവും ടെന്‍ഡറില്ലാതെ മുന്‍ കരാറുകാരന്‍ തുടര്‍ന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷമാണ് പദ്ധതിക്കായി കരാര്‍ ക്ഷണിച്ചത്. പ്രവൃത്തിപരിചയമുള്ള ഒരു കമ്പനിമാത്രമാണ് എത്തിയത്. ഇതോടെ സിംഗിള്‍ ടെന്‍ഡര്‍ ഉറപ്പിച്ചു നല്‍കുന്നതിലെ നിയമവശം കോര്‍പറേഷന്‍ സെക്രട്ടറി പരിശോധിച്ചു. അനുകൂലമായ നിയമോപദേശം കൂടി ലഭിച്ചപ്പോഴാണ് കരാര്‍ നല്‍കിയതെന്നും മേയര്‍ കൗണ്‍സിലിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.