ഒറവയ്ക്കൽ -കൂരാലി റോഡ്: കൂരോപ്പട-ഒറവയ്ക്കൽ നവീകരണം വൈകുന്നു
Sunday, May 5, 2024 6:40 AM IST
പള്ളിക്കത്തോട്: ഒറവയ്ക്കൽ-കൂരാലി റോഡിലെ വല്യാത്തുകവല-പള്ളിക്കത്തോട്- അരുവിക്കുഴി റോഡ് നവീകരണം പുരോഗമിക്കുകയാണെങ്കിലും കൂരോപ്പട മുതൽ ഒറവയ്ക്കൽ വരെയുള്ള ഭാഗം പൂർണമായി തകർന്ന നിലയിലാണ്. പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ ഭാഗത്ത് തകർന്ന രണ്ടു കലുങ്കുകൾ പുനർനിർമിച്ചെങ്കിലും ജൽജീവൻ മിഷൻ കൂരോപ്പട പഞ്ചായത്തിലെ പൈപ്പിടീൽ ജോലികൾ പൂർത്തീകരിക്കാത്തതാണ് ടാറിംഗ് ജോലികൾ വൈകാൻ കാരണമെന്നു പറയുന്നു.

പൈപ്പിടീൽ ജോലികൾ പൂർത്തീകരിക്കാൻ കൂരോപ്പട പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നു മാത്രമല്ല, റോഡ് നിർമാണം പൂർത്തിയാക്കുന്നതിന് അനുമതി നൽകാനും വിസമ്മതിക്കുകയാണെന്ന് പിഡബ്ള്യുഡി ഉദ്യോഗസ്ഥർ പറഞ്ഞു.

പള്ളിക്കത്തോട് ഭാഗത്ത് പണികൾ പൂർത്തിയാകുന്നതോടെ ആനിക്കാട് അന്പലപ്പടി, പള്ളിക്കത്തോട് മാർക്കറ്റ്, കാക്കത്തോട്, അരുവിക്കുഴി എന്നിവിടങ്ങളിലെ വെള്ളപ്പൊക്കഭീഷണി ഒഴിവാകും. ശക്തമായ മഴയിൽ കാക്കത്തോട് നിറഞ്ഞു കവിഞ്ഞ് ഈ ഭാഗങ്ങളിൽ റോഡിലും വീടുകളിലും വെള്ളം കയറിയിരുന്നു.

റോഡ് നവീകരണത്തിന്‍റെ ഭാഗമായി വെള്ളം കയറുന്ന താഴ്ന്നഭാഗങ്ങൾ ഉയർത്തുന്നതിനൊപ്പം കുന്നുള്ള ഭാഗങ്ങൾ നിരത്തിയുമാണ് പരിഹാരമുണ്ടാക്കുന്നത്. അപകട ഭീഷണിയിലായിരുന്ന സംരക്ഷണ ഭിത്തികൾ പൊളിച്ചുനീക്കി കോൺക്രീറ്റ് ഭിത്തികളാണ് നിർമിക്കുന്നത്. റോഡിലേക്ക് വെള്ളം കയറാൻ ഇടയാക്കിരുന്ന സ്വകാര്യ വ്യക്തികളുടേതുൾപ്പെടെയുള്ള ഇടുങ്ങിയതും താഴ്ന്നതുമായപാലങ്ങൾ പൊളിച്ചു പുതിയവ നിർമിക്കുന്നത് ജലപ്രവാഹം സുഗമമാക്കും.

വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ടാറിംഗിന് പകരം തറയോടുകൾ വിരിക്കുന്നുമുണ്ട്. കൂരാലി മുതൽ വല്യാത്തുകവല വരെ റോഡ് ഒരു വർഷം മുന്പ് നവീകരിച്ചിരുന്നു. തുടർന്ന് അരുവിക്കുഴി വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനം പൂർത്തിയാകുന്നത് നാട്ടുകാർക്കും സ്ഥിരം യാത്രികർക്കും ശുഭപ്രതീക്ഷയേകുന്നു.