സുരക്ഷാ സംവിധാനമില്ല; ബസ് സ്റ്റാന്‍ഡുകള്‍ മരണക്കെണിയാകുന്നു
Sunday, May 5, 2024 2:07 AM IST
കോട്ടയം: പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ചുമതലയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളില്‍ സുരക്ഷാ സംവിധാനമില്ല. മരണക്കെണികളായി ബസ് സ്റ്റാൻഡുകൾ മാറുന്നു. പാലാ ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യ ബസ് കയറി ഇന്നലെ മധ്യവയസ്‌കന്‍ ദാരുണമായി മരണമടഞ്ഞ സാഹചര്യം ജില്ലയിലെ ഏറെ ബസ് സ്റ്റാന്‍ഡുകളിലുമുണ്ട്.

പാലാ, പൊന്‍കുന്നം, എരുമേലി, മുണ്ടക്കയം, ചങ്ങനാശേരി, വൈക്കം ഉള്‍പ്പെടെ ഒരിടത്തും ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ നിശ്ചിതമായ അടയാളങ്ങളില്ല. അലക്ഷ്യമായി ബസുകള്‍ പാഞ്ഞുവരികയും വട്ടംതിരിക്കുകയും അശ്രദ്ധയോടെ പിന്നോട്ടെടുക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പഞ്ചായത്തുകളുടെ ആഘോഷങ്ങള്‍ക്കും രാഷ്‌ട്രീയ സമ്മേളനങ്ങള്‍ക്കും സ്റ്റാന്‍ഡിനുള്ളില്‍ പന്തല്‍ നിര്‍മിക്കുന്നതും പതിവാണ്.

പാലായിൽ ‌യാത്രക്കാരെ വട്ടംകറക്കിയാണ് ടൗണിലെ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ബസുകളുടെ ഓട്ടത്തിനിടയിൽ യാത്രക്കാർ ഭാഗ്യംകൊണ്ടു രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. കോട്ടയം ഭാഗത്തേക്കു പോകുന്ന ബസുകളിലേക്ക് കയറാൻ സ്റ്റാൻഡിൽനിന്ന് ഓടുന്ന യാത്രക്കാർ മറ്റു വാഹനങ്ങളുടെ ഇടയിൽപ്പെടാതെ രക്ഷപ്പെടുന്നതു ഭാഗ്യത്തിനാണ്. വൈക്കം ഭാഗത്തേക്കു ബസിൽ കയറാൻ ഓടുന്നവരുടെ സ്ഥിതിയും ഇതുതന്നെ. നിരവധി വാഹനങ്ങളുടെ ഇടയിലൂടെ‍യുള്ള യാത്രക്കാരുടെ ഓട്ടം ഭീതിയോടെ മാത്രമേ നോക്കിനിൽക്കാൻ സാധിക്കൂ. കൈക്കുഞ്ഞുങ്ങളുമായി വാഹനത്തിൽ കയറാൻ അമ്മമാർ ഓടുന്നതും നിത്യകാഴ്ചയാണ്.

ബസുകളില്‍നിന്ന് സ്റ്റാന്‍ഡ് വാടക എല്ലായിടത്തും തദ്ദേശസ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നുണ്ട്. കുഴികള്‍ അടയ്ക്കാനോ ശൗചാലയം വൃത്തിയാക്കാനോ ഒരിടത്തും ശ്രമമില്ല. സ്റ്റാന്‍ഡുകളില്‍ പോലീസ് എയ്ഡ് പോസ്റ്റുകളുണ്ടെങ്കിലും പോലീസ് ഉണ്ടാകാറില്ല. ഹോം ഗാര്‍ഡുകളെ ദിവസവേതനത്തിനു നിയമിച്ചശേഷം പോലീസ് സ്ഥലം കാലിയാക്കുകയാണ് പതിവ്. സ്റ്റാന്‍ഡുകളില്‍ ബസുകളുടെ സമയം ക്രമീകരിക്കാനും ചുമതലപ്പെട്ടവരില്ല. മത്സര ഓട്ടവും തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാണ്.