മുക്കം: തിങ്കളാഴ്ച ഉച്ചയ്ക്ക് മലയോരത്ത് പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.

ഉച്ചയോടെ കനത്ത ഇടിമിന്നലിന്‍റെ അകമ്പടിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഇതോടെ നോർത്ത് കാരശേരി അങ്ങാടിയിൽ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലുമുള്ള താഴ്ന്ന സ്ഥലങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. പെട്രോൾ പമ്പിലും വെള്ളം കയറി.

മുക്കം ഹൈസ്കൂളിൽ നിന്ന് പിസി ജംഗ്ഷനിലേക്ക് എത്തുന്ന റോഡിൽ മുകൾ ഭാഗത്തുനിന്ന് ശക്തമായി വെള്ളം ഒലിച്ചതോടെ ഗതാഗതവും തടസപ്പെട്ടു. ഒരു ഓട്ടോറിക്ഷ ഉൾപ്പെടെ റോഡിൽ കുടുങ്ങി. മുക്കം ടൗണിൽ സംസ്ഥാനപാതക്കരികിൽ കാരശേരി ബാങ്കിന് മുൻവശത്ത് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസം ഉണ്ടാക്കി.

അശാസ്ത്രീയമായ റോഡ് നിർമാണം മൂലം ഓരോ മഴയത്തും ഈ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാവുക പതിവാണ്. കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി - മലാംകുന്ന് റോഡിലെ കലുങ്കിന്‍റെ കോൺക്രീറ്റും ഒലിച്ചുപോയി.