താമരശേരി: താമരശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ ലഹരി സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചു. ചുരം നാലാം വളവിൽ വച്ചാണ് ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ ആക്രമമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒന്പതു പേരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലു ദിവസം മുമ്പ് രാത്രി രണ്ടോടടുപ്പിച്ച് ചുരം നാലാം വളവിലെ കടക്കകത്തു നിന്നും ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു, അവിടെ വച്ചു തന്നെ ഇവർക്ക് താക്കീതു നൽകി വിട്ടയച്ചു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഇതാവർത്തിച്ചപ്പോൾ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ ലഹരി ഉപയോഗിച്ചവരും ഇവർ വിളിച്ചു വരുത്തിയ സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് അടിവാരത്തു നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിൽ എത്തുകയും അക്രമി സംഘവുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് പരസ്പരം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ലഹരി വിരുദ്ധ സമിതി പ്രവർത്തകനായ ഷൗക്കത്തിന്‍റെ കൈവിരലിന്‍റെ എല്ലൊടിഞ്ഞു.

ഷൗക്കത്തിനെ താമരശേരിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. അക്രമികൾ കത്തിവീശിയപ്പോൾ തടഞ്ഞ അബ്ദുൽ അസീസിന്‍റെ കൈക്ക് മുറിവേറ്റു. കൂടാതെ മറ്റ് ഏഴ് പേർക്കും പരിക്കേറ്റിട്ടുണ്ട്. അബ്ദുൾ അസീസിന്‍റെ പരാതിയിൽ തിരിച്ചറിയുന്ന നാല് പേർക്കും കണ്ടാൽ അറിയാവുന്ന ഏതാനും പേർക്കുമെതിരേ താമരശേരി പോലീസ് കേസെടുത്തു.