കോഴിക്കോട്: ബേപ്പൂർ പശുക്കുളം-അഴകത്ത് വയൽ-ചാലിയാർ തോടിൽ നിന്നും ദുർഗന്ധം വമിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് കോഴിക്കോട് മുൻസിപ്പൽ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 25 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ചാലിയാറിലേക്ക് പതിക്കുന്ന തോടിന് സമീപത്തെ ചില വീട്ടുകാർ ഒഴുക്കിവിടുന്ന ശൗചാലയ മാലിന്യമാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് പറയപ്പെടുന്നു.

കോർപറേഷൻ ആരോഗ്യവിഭാഗം പലതവണ നോട്ടീസ് നൽകിയിട്ടും സ്ഥിതിക്ക് മാറ്റമില്ല. 750 മീറ്ററോളം നീളമുള്ള തോടിന്‍റെ അതിർത്തി ചിലർ കൈയേറിയതായും പരാതിയിൽ പറയുന്നു. തോട് പൂർണമായും കറുത്ത കുഴമ്പ് രൂപത്തിലുള്ള ദ്രാവകമായി മാറിയതായി പരാതിയുണ്ട്. തോടിൽ നിന്നുയരുന്ന ദുർഗന്ധം കാരണം സമീപവാസികൾക്ക് ഭക്ഷണം പോലും കഴിക്കാനാവുന്നില്ലെന്നും പരാതിയുണ്ട്.