കൂരാച്ചുണ്ട്: കക്കയം ഉരക്കുഴിയുടെ സമീപത്തെ ശങ്കരൻപുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികൾ കയത്തിൽ മുങ്ങി അപകടത്തിൽ പെട്ടപ്പോൾ സ്വജീവൻ പണയപ്പെടുത്തി അവരെ രക്ഷപ്പെടുത്തിയ വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡ് സലോമി തോമസിനെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് കക്കയം ഡാം സൈറ്റ് സന്ദർശിക്കാനെത്തിയ സംഘത്തിലെ മൂന്ന് പെൺകുട്ടികൾ അപകടത്തിൽ പെട്ടത്.

പുഴയിൽ ഇറങ്ങി ഫോട്ടോയെടുത്ത് പിൻഭാഗത്തേക്ക് നടന്നപ്പോഴാണ് സംഘത്തിലെ ഒരു വിദ്യാർഥിനി കയത്തിൽ പെട്ടത്. തുടർന്ന് രക്ഷിക്കാനായി ശ്രമിച്ച രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. സംഘത്തിലെ ആർക്കും നീന്തൽ വശമില്ലാത്തവരാണ്. സംഭവ സ്ഥലത്തു നിന്നും കുറച്ച് അകലെ ഡ്യൂട്ടിയിലായിരുന്ന സലോമി തോമസ് ഓടിയെത്തി ജീവൻ പണയം വെച്ച് പുഴയിലേക്ക് എടുത്ത് ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

കക്കയം ബിഎഫ്ഒ വിജേഷ്, വാച്ചർ ശ്രീനിൽ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. ചടങ്ങിൽ ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ജോസ് വെളിയത്ത്, ജെറിൻ കുര്യാക്കോസ്, സരീഷ് ഹരിദാസ്, ഷാജു കാരക്കട, സിമിലി ബിജു, ഗാൾഡിൻ കക്കയം, ആജിൽ കക്കയം, ഷാനു ദുജ, സി.എം. റിഷാദ് എന്നിവർ പ്രസംഗിച്ചു.