കോഴിക്കോട്: അഞ്ചുമണിക്കൂര്‍ പരിശ്രമിച്ചിട്ടും കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീയണയ്ക്കാന്‍ സാധിക്കാത്തത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ടാണെന്ന് ബിജെപി സിറ്റി ജില്ല പ്രസിഡന്‍റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.

തീപിടിച്ചത് താനേ അണഞ്ഞു എന്നതില്‍ അപ്പുറം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാനായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബസ് സ്റ്റാന്‍ഡും റോഡും ഉള്‍പ്പെടെ മൂന്ന് ഭാഗവും തുറസായ സ്ഥലത്തെ ഒന്നാം നിലയില്‍ തീപടര്‍ന്നിട്ടും അഗ്‌നിശമന സേനയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്തത് സര്‍ക്കാര്‍ ഫയര്‍ സ്റ്റേഷനുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്.

മിഠായിത്തെരുവ് തീപിടിത്തത്തില്‍ നിന്നും മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ നിന്നും സര്‍ക്കാര്‍ പാഠം പഠിച്ചിരുന്നെങ്കില്‍ ഈ ദുരന്തം നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

photo

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രനും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും.