കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ നഗരം മുഴുവന്‍ പുകമയം. തീപ്പിടിത്തം ഉണ്ടായതിന് പിന്നാലെ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി താളം തെറ്റി. വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങളിലും ബസുകളിലുമായി ടൗണിലെത്തിയവര്‍ ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടി. ഞായറാഴ്ചയായതിനാല്‍ ധാരാളം പേര്‍ ടൗണിലെത്തിയിരുന്നു.

തീപിടിത്തത്തോടെ എങ്ങും തിരക്കും തിരക്കുമായിരുന്നു. ബസ് സ്റ്റാന്‍ഡ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരത്തിലെ വാഹനഗതാഗതം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും പോലീസ് വാഹനങ്ങളുമാണ് നഗരത്തില്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞത്. ബീച്ചില്‍ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തിയ വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗം ഒഴിവാക്കി ലക്ഷ്യ സ്ഥാനത്തേക്കു നീങ്ങാന്‍ വളരെയേറെ ബുദ്ധിമുട്ടി.

തീപിടിത്തമുണ്ടായ ഉടനെ തന്നെ സ്റ്റാന്‍ഡിലെ ബസുകളെല്ലാം പുറത്തേയ്ക്ക് മാറ്റിയിരുന്നു. ഇത് ദീര്‍ഘദൂര യാത്രക്കാരെയും വെട്ടിലാക്കി. തീ വ്യാപിച്ച സാഹചര്യത്തില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തു. സ്വകാര്യ ബസുകള്‍ വഴിതിരിച്ചുവിട്ടു. ട്രാഫിക് കുരുക്ക് കാരണം രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ക്കുപോലും സ്ഥലത്തേക്കെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.