ചക്കിട്ടപാറ: മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ചക്കിട്ടപാറ തലച്ചിറപ്പടിയിൽ നിന്ന് കുറ്റിപ്ലായി ഭാഗം പഞ്ചായത്ത് വഴിയിലേക്കുള്ള ഗതാഗതം കെആർഎഫ്ബി മുടക്കിയതായി പരാതി.

മെയിൻ പാതയോരത്തുനിന്ന് ഉപ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഓവുചാൽ നിർമിക്കാൻ ഹൈവേ കരാറുകാർ നാല് ദിവസം മുമ്പ് കോൺക്രീറ്റിനായി ലോഹ സ്ലാബ് സ്ഥാപിച്ചു. നാട്ടുകാർക്ക് സർക്കസ് നടത്തി സഞ്ചരിക്കാൻ ഇതിനു മീതെ കൂടി പലകയുംവച്ച ശേഷം ജോലിക്കാർ സ്ഥലംവിട്ടു.

ഇതോടെ അന്പതോളം വീട്ടുകാരുടെ വാഹന ഗതാഗതം മുടങ്ങി. ഓവുചാലിന്‍റെ പണി പൂർത്തിയാക്കാത്തതിന്‍റെ കാരണം തിരക്കിയപ്പോൾ കമ്പി തീർന്നെന്നാണ് മറുപടി ലഭിച്ചത്. ഇനി കമ്പി വന്നിട്ടേ ഇവിടെ പ്രവൃത്തി നടക്കുകയുള്ളൂ.

സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയ ശേഷം ഓവുചാലിന്‍റെ പണി തുടങ്ങിയാൽ പോരേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പന്ത്രണ്ടിലാണ് തലച്ചിറ - കുറ്റിപ്ലായി റോഡ്‌. കമ്പിയില്ലാത്തതിന്‍റെ പേരിൽ പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേയുടെ പ്രവൃത്തി പല ഭാഗത്തും മുടങ്ങിയിട്ടുണ്ട്.