കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ നിർമാണത്തിന്‍റെ ഭാഗമായുള്ള 28-ാം മൈൽ - പടിക്കൽവയൽ റോഡിന്‍റെ 27-ാംമൈൽ മേഖലയിൽ നടക്കുന്ന റോഡിന്‍റെ നിർമാണത്തിൽ വീതി കുറവുള്ളതായി നാട്ടുകാർക്ക് ആക്ഷേപം. മലയോര ഹൈവേ 12 മീറ്റർ വീതിയിലാണ് നിർമാണം നടക്കുന്നത്.

എന്നാൽ ചില ഭാഗങ്ങളിൽ റോഡിന് 11 മീറ്റർ മാത്രമേയുള്ളൂ എന്നാണ് നാട്ടുകാരുടെ പരാതി. മാത്രമല്ല മഴക്കാലത്ത് വെള്ളത്തിന്‍റെ കുത്തൊഴുക്കുള്ള റോഡിന്‍റെ ചില ഭാഗങ്ങളിൽ കലുങ്ക് ആവശ്യമുള്ളയിടങ്ങളിൽ കലുങ്ക് നിർമാണം നടത്തിയിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. ഇത് ഭാവിയിൽ റോഡിന് ഭീഷണിയായി തീരുമെന്നാണ് പറയുന്നത്. 28-ാം മൈൽ മുതൽ തലയാട് വരെയുള്ള റോഡിന് ഇരുപത് മീറ്ററിലേറെ വീതിയുണ്ട്.

റോഡിന്‍റെ ഒരു ഭാഗം തിണ്ടും മറു ഭാഗം താഴ്ചയുമാണ്. തിണ്ട് ഇടിച്ചു നിരത്തിയാണ് മറ്റ് ഭാഗങ്ങളിൽ റോഡിന് വീതി വർധിപ്പിച്ചത്. മറുഭാഗം താഴ്ചയുള്ള ഭാഗങ്ങളിൽ കരിങ്കൽ ഭിത്തികൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഈ റോഡ് കെഎസ്ഇബിയുടെ അധീനതയിലായിരുന്നു.

പിന്നീട് പിഡബ്ല്യുഡി വകുപ്പിന് വിട്ടുനൽകിയതാണ്. ആവശ്യാനുസരണം വീതിയിൽ മലയോര ഹൈവേ നിർമിക്കാൻ നിലവിലെ റോഡിന് സ്ഥലമുള്ളതിനാൽ അപാകതകൾ പരിഹരിച്ച് റോഡ് നിർമാണം നടത്താൻ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം ഉയർത്തുന്നത്.