മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതുതായി കെട്ടിയ ചുറ്റുമതിൽ സാമുഹ്യ വിരുദ്ധർ നശിപ്പിച്ചു. വയലിനോടും കാടുപിടിച്ച് കിടക്കുന്ന മേഖലയോടും ചേർന്ന് നേരത്തെ ഒരു ഗെയിറ്റ് ഉണ്ടായിരുന്ന സ്ഥലത്തെ കെട്ടാണ് പൊളിച്ചത്. വ്യാഴാഴ്ച വൈകിട്ട് കെട്ടിയ മതിൽ രാത്രിയിലാണ് പൊളിച്ചു കളഞ്ഞത്.

വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മുക്കം നഗരസഭ സ്ക്കൂളിന് ചുറ്റുമതിൽ നിർമിച്ചത്. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്.

നിലവിൽ രണ്ട് പ്രധാന ഗെയിറ്റുകൾ സ്കൂളിനുണ്ട്. കാടുപിടിച്ചു കിടക്കുന്ന ഭാഗത്തേക്ക് തുറക്കുന്ന വഴി വലിയ സുരക്ഷാ പ്രശ്ന മുണ്ടാക്കുമെന്ന് മനസിലാക്കിയാണ് ചുറ്റുമതിൽ നിർമിച്ചത്. ഇതാണ് തകർത്തെറിഞ്ഞത്.

നേരത്തെ ഇവിടെ വഴിയുണ്ടായിരുന്ന സമയത്ത് സാമുഹ്യ വിരുദ്ധ ശല്യം രൂക്ഷമായിരുന്നു.
സ്കൂൾ അധികൃതരും മുക്കം നഗരസഭയും നൽകിയ പരാതിയിൽ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ചുറ്റു മതിൽ തകർത്ത നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.