സെഗ്വേയുടെ 2,20,000 സ്കൂട്ടറുകൾ തിരിച്ചു വിളിക്കുന്നു
Wednesday, March 26, 2025 6:59 AM IST
പി.പി. ചെറിയാൻ
ന്യൂയോർക്ക്: യുഎസ് വിപണിയിൽ വിറ്റഴിച്ച സെഗ്വേയുടെ 2,20,000 സ്കൂട്ടറുകൾ പിൻവലിക്കാൻ ഉത്തരവ്. സ്കൂട്ടറിൽ നിന്ന് വീഴുന്ന ഉപയോക്താക്കൾക്ക് ഗുരുതരമായി പരുക്കേൽക്കുന്നതിനെ തുടർന്നാണ് പിൻവലിക്കാൻ തീരുമാനിച്ചത്.

ഈ സ്കൂട്ടറുകൾ കൈവശമുള്ള ഉപഭോക്താക്കൾ ഉടൻ തന്നെ അവ ഉപയോഗിക്കുന്നത് നിർത്തി സെഗ്വേയുമായി ബന്ധപ്പെടുകയും സൗജന്യ അറ്റകുറ്റപ്പണി കിറ്റ് ചോദിച്ചു വാങ്ങണമെന്നും അധികൃതർ നിർദേശിച്ചു.

യുഎസ് ഉപഭോക്തൃ ഉൽപന്ന സുരക്ഷാ കമ്മീഷൻന്‍റെ അറിയിപ്പ് അനുസരിച്ച്, സെഗ്വേയുടെ നിനെബോട്ട് മാക്സ് G30P, മാക്സ് G30LP കിക്ക് സ്കൂട്ടറുകളിലെ മടക്കാവുന്ന സംവിധാനം ഉപയോഗത്തിനിടെ പരാജയപ്പെടാം. ഇത് സ്കൂട്ടറുകളുടെ ഹാൻഡിൽബാറുകളോ സ്റ്റെമോ മടങ്ങാൻ ഇടയാക്കുകയും ചെയ്യും.

ഗുരുതരമായ പരുക്കുകൾക്ക് ഇവ കാരണമാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.സെഗ്വേയ്ക്ക് ഫോൾഡിംഗ് മെക്കാനിസം പരാജയപ്പെട്ടതായി 68 റിപ്പോർട്ടുകളാണ് ലഭിച്ചത്. പുനർനാമകരണം ചെയ്യപ്പെട്ട സ്കൂട്ടറുകളുടെ ലോക്കിംഗ് സംവിധാനം പരിശോധിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള ഉപകരണങ്ങളും ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുന്നുവെന്ന് സെഗ്വേ പറയുന്നു.

വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിച്ച സെഗ്വേ സ്കൂട്ടറുകൾ ചൈനയിലും മലേഷ്യയിലും നിർമിച്ചതും യുഎസിലുടനീളമുള്ള റീട്ടെയിലർമാരിൽ ബെസ്റ്റ് ബൈ, കോസ്റ്റ്കോ, വാൾമാർട്ട്, ടാർഗെറ്റ്, സാംസ് ക്ലബ് എന്നിവയിലും 2020 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ Segway.com, Amazon.com എന്നിവയിൽ ഓൺലൈനായും വിറ്റവയാണ്. വിൽപന വില ഡോളർ 600 മുതൽ 1,000 ഡോളർ വരെയാണ്.