ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും വിജയമെന്ന് വേണു രാജാമണി
Wednesday, June 26, 2024 6:01 AM IST
വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യത്തിന്‍റെ വ്യക്തമായ പ്രകടനമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് അംബാസഡർ വേണു രാജാമണി പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്ടൺ ഡിസി ചാപ്റ്റർ സംഘടിപ്പിച്ച വിജയാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മതത്തിന്‍റെയും ക്ഷേത്രത്തിന്‍റെയും പേരിൽ വോട്ട് നേടാനുള്ള ശ്രമങ്ങൾ നിരാകരിക്കുന്നതാണ് വിധിയിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് പൊതുജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്ന പ്രശ്നങ്ങളെന്ന് ഇത് കാട്ടി തരുന്നു. ജനങ്ങളുടെ ക്ഷേമത്തിലും സുസ്ഥിരവും തുല്യവുമായ വികസനത്തി ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് രാജാമണി പറഞ്ഞു.

ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ഇത് നേടിയെടുക്കേണ്ടത്.

ഈ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് അമേരിക്കയിലെ പ്രവാസികൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്ടൺ ഡിസി ചാപ്റ്റർ പ്രസിഡൻ്റ് ജോൺസൺ മ്യാലിൽ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ സെക്രട്ടറി ജനറൽ ഹർബച്ചൻ സിംഗ്, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കമ്യൂണിറ്റി നേതാവുമായ ഡോ. ഫ്രാങ്ക് ഇസ്ലാം, രോഹിത് ത്രിപാഠി, പ്രതാപ് സിംഗ്, മുഹമ്മദ് താഹിർ, വികാസ് ചൗധരി, ജോർജ് മണലേൽ, നിജോ എബ്രഹാം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐഒസി ചാപ്റ്റർ സെക്രട്ടറി വിപിൻ രാജ് സ്വാഗതവും ട്രഷറർ വിജയ് നരുള നന്ദിയും പറഞ്ഞു.