ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്‌; ചുക്കാൻ പിടിച്ചത് ആന്‍റണി ചാക്കോയും ജെയ്‌സൺ ജോസഫും
Saturday, June 29, 2024 12:52 PM IST
റോമി കുര്യാക്കോസ്
ബോൾട്ടൻ: മാഞ്ചസ്റ്ററിലെ സെയ്ൽ വാട്ടർ പാർക്കിൽ വച്ച് ഈ മാസം 22ന് സംഘടിപ്പിക്കപ്പെട്ട പ്രമുഖ വള്ളംകളി മത്സരമായ ഡ്രാഗൻ ബോട്ട് ഫെസ്റ്റിവല്ലിൽ കിരീടം ചൂടി "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്‌.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എണ്ണം പറഞ്ഞ നിരവധി ടീമുകൾ തുഴയെറിഞ്ഞ ആവേശ പോരാട്ടത്തിനൊടുവിൽ വ്യക്തമായ മുന്നേറ്റത്തോടെയാണ് "ബോൾട്ടൻ കൊമ്പൻസ്' മത്സരത്തിലെ ജലരാജാക്കന്മാരായത്.

ട്രോഫിയും മേഡലുകളും 700 പൗണ്ട് കാഷ് പ്രൈസ് എന്നിവ അടങ്ങുന്ന സമ്മാനങ്ങളാണ് ബോൾട്ടൻ കൊമ്പൻസിന് ലഭിച്ചത്. ക്ലബ്‌ രൂപീകൃതമായി ചുരുങ്ങിയ കാലങ്ങൾ കൊണ്ടു തന്നെ യുകെയിലെ പ്രമുഖ വള്ളംകളി ടീമുകളിൽ ഒന്നായി മാറിയ ബോൾട്ടൻ കൊമ്പൻസ്, ഇതിനോടകം വലുതും ചെറുതുമായ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ചുണ്ടനും ഇരുട്ടുകുത്തിയും തോടിയും അരങ്ങുവാഴുന്ന കുട്ടനാട്ടിൽ നിന്നും വർഷങ്ങൾക്കു മുൻപ് യു കെയിലേക്ക് കുടിയേറിയ ആന്‍റണി ചാക്കോ (മോനച്ചൻ) ആണ് ബോൾട്ടൻ കൊമ്പൻസിന്‍റെ ക്യാപ്റ്റൻ.

ഒരു കുട്ടനാടുകാരന്‍റെ ഇടനെഞ്ചിലോടുന്ന വള്ളംകളിയുടെ താളവും "നെഹ്‌റു ട്രോഫി' അടക്കമുള്ള പ്രമുഖ മത്സരങ്ങളിൽ തുഴയെറിഞ്ഞുള്ള തഴക്കവും ടീമിന്‍റെ ഏറ്റവും വലിയ മുതൽ കൂട്ടാണ്.



വള്ളംകളി ആസ്വാദകനും ബോൾട്ടൻ മലയാളി അസോസിയേഷൻ (ബിഎംഎ) അടക്കമുള്ള യു കെയിലെ നിരവധി സാമൂഹിക - സാംസ്കാരിക - ചാരിറ്റി സംഘടനകളിലെ നിറസാന്നിധ്യവും മികച്ച സംഘാടകനുമായ ജെയ്‌സൺ ജോസഫ് ബോൾട്ടൻ കൊമ്പൻസിന്‍റെ മാനേജർ സ്ഥാനം അലങ്കരിക്കുന്നു.

ജോലി - പഠനം സമയം ക്രമപ്പെടുത്തിയും ഒഴിവുള്ള സമയങ്ങളിൽ ചിട്ടയായ പരിശീലനം നടത്തിയുമാണ് പ്രഫഷണലുകളോട് കിടപിടിക്കുന്ന രീതിയിൽ ഇരുപതോളം തുഴച്ചിലുകാർ അടങ്ങുന്ന മികച്ച ടീമായി ബോൾട്ടൻ കൊമ്പൻസിനെ ഒരുക്കിയിരിക്കുന്നത്.

ടീമിന് മത്സരത്തിൽ ഒന്നാം സമ്മാനമായി ലഭിച്ച 700 പൗണ്ട്, ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിക്കുന്നതിനായി മത്സരം സംഘടിപ്പിച്ച സംഘാടകർക്കു കൈമാറി.



യുകെയിലെ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലെ ഇടവേളകളിൽ ചിട്ടയോടും ആത്മസമർപ്പണത്തോടു കൂടിയും ഒരുമിച്ചു പോകുന്ന അംഗങ്ങളാണ് ബോൾട്ടൻ കൊമ്പൻസിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആത്മവിശ്വാസം പകരുന്നതെന്നാണ് ടീം മാനേജ്മെന്‍റ് പറയുന്നത്.

ബോൾട്ടൻ കൊമ്പൻസ് ടീമിന്‍റെ അഭിമാന വിജയത്തിൽ ബോൾട്ടൻ മലയാളി അസോസിയേഷൻ(ബിഎംഎ) അഭിനന്ദനങ്ങൾ അറിയിച്ചു.