ചാലക്കുടി ചങ്ങാത്തം ശനി‌യാഴ്ച
Wednesday, June 26, 2024 11:56 AM IST
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെന്‍റിൽ. യുകെയിൽ സ്ഥിര താമസമാക്കിയവരും ജോലി ചെയ്യുന്നവരും പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം.

ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യുകെയിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ സ്റ്റോക്ക് ഓൺ ട്രെന്‍റിലെ വൈറ്റ് മോർ വില്ലേജ് ഹാളിൽ "ആരവം 2024' എന്ന പേരിൽ ശനിയാഴ്ച (ജൂൺ 29) രാവിലെ 11 മുതൽ രാത്രി 10 വരെ ഒത്തുചേരുന്നു.

ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓർമകളെല്ലാം ഇവിടെ പങ്കുവ‌‌യ്ക്കാം.



കലാമത്സരങ്ങൾ, വിഭവസമൃദ്ധമായ നാടൻ സദ്യ, സാംസ്കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷൻ, വാട്ടർ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.

ഒരിക്കൽക്കൂടി എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്നേഹപൂർവം ആരവം 2024 ലേക്ക് സ്വാഗതം ചെയ്യുന്നുതാ‌‌യി ആഘോഷ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റ് സോജൻ കുര്യാക്കോസ്, സെക്രട്ടറി ആദർശ് ചന്ദ്രശേഖർ, ട്രഷറർ ജോയ് പാലത്തിങ്കൽ, പ്രോഗ്രാം കൺവീനർ ബാബു തോട്ടാപ്പിള്ളി എന്നിവർ അറിയിച്ചു.