Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാരത്തൺ വഴിയിൽ ഇനിയില്ല, തലപ്പാവ് ...
15 പന്തിനിടെ 5 വിക്കറ്റ്; ചരിത്രം ക...
ഒളിമ്പിക്സ് ഷെഡ്യൂള്‍ പ്രഖ്യാപ...
കോളജ് സ്പോർട്സ് ലീഗ് കേരള
4 ഇന്ത്യക്കാർ പ്രീക്വാര്‍ട്ടറില്‍
ലോക യൂണിവേഴ്സിറ്റി ഗെയിംസ്: ബാസ്കറ്റ്ബ...
Previous
Next
Sports News
Click here for detailed news of all items
തോറ്റ ഇടങ്ങള്‍ 5
Wednesday, July 16, 2025 12:59 AM IST
ഇംഗ്ലണ്ടിന് എതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ രണ്ട് എണ്ണത്തില്‍ പരാജയപ്പെട്ടു, ലീഡ്സില്‍ നടന്ന ഒന്നാം ടെസ്റ്റിലും ലോഡ്സില്‍ നടന്ന മൂന്നാം പോരാട്ടത്തിലും.
അഞ്ച് മത്സര പരമ്പരയില്‍ 2-1ന്റെ ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ആധികാരികത അല്ലായിരുന്നു ഇന്ത്യയുടെ രണ്ട് തോല്‍വിയുടെയും കാരണം, മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിഴവുകളായിരുന്നു. ലോഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയിലേക്കു നയിച്ച അഞ്ച് കാരണങ്ങള്‍ ഇവയാണ്...
വീണ്ടുവിചാരമില്ലാത്ത ഗില്ലും ജയ്സ്വാളും
ലോഡ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയും ഇംഗ്ലണ്ടും 387 റണ്‍സില്‍ തുല്യതപാലിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നേടിയ 192 മറികടന്നാല്‍ ഇന്ത്യക്കു ജയിക്കാം. പക്ഷേ, ഇന്ത്യ 170നു പുറത്ത്. 193 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വീണ്ടുവിചാരമില്ലാത്ത ഇന്നിംഗ്സാണ് തോല്‍വിയുടെ പ്രധാന കാരണം.
അതില്‍ ഒന്നാം ഇന്നിംഗ്സില്‍ 13 റണ്‍സിനു പുറത്തായ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സിലും (7 പന്തില്‍ 0) പാഠം ഉള്‍ക്കൊണ്ടില്ല. ജോഫ്ര ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോളില്‍ അനാവശ്യമായി ബാറ്റുവച്ച് വിക്കറ്റ് തുലച്ചു. ഇംഗ്ലീഷ് പേസര്‍മാരുടെ സമ്മര്‍ദത്തിനു മുന്നില്‍ കരുണ്‍ നായറും (14) ശുഭ്മാന്‍ ഗില്ലും (6) കീഴടങ്ങി. നൈറ്റ് വാച്ചറായി ഇറക്കിയ ആകാശ് ദീപും (1) നാലാംദിനം പുറത്തായതോടെ ഇന്ത്യ 58/4.
മൂന്നാം നമ്പറായ കരുണ്‍ നായര്‍ ഈ പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയം. കരുണിനു പകരം സായ് സുദര്‍ശനെ തിരികെ കൊണ്ടുവരാനുള്ള നീക്കം നാലാം ടെസ്റ്റില്‍ ഉണ്ടായാല്‍ അദ്ഭുതമില്ല.
ജഡേജയുടെ മെല്ലെപ്പോക്ക്
ഗില്ലിനും ജയ്സ്വാളിനും പിന്നാലെ അഞ്ചാംദിനത്തിന്റെ തുടക്കത്തില്‍ ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. എന്നാല്‍, വാഷിംഗ്ടണ്‍ സുന്ദര്വരെ നീളുന്ന ബാറ്റിംഗ് സംഘത്തിന് അപ്രാപ്യമായ ലക്ഷ്യമല്ലായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും, ലക്ഷ്യം നേടാനായില്ല.
193 പിന്തുടര്‍ന്ന ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ഏഴാം നമ്പറായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയാണ് (181 പന്തില്‍ 61 നോട്ടൗട്ട്). ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ ജഡേജയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഇവിടെവരെ എത്തിച്ചതെന്നു പറയാം. പക്ഷേ, ജഡേജയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയാണ് (153 പന്തില്‍) ലോഡ്സില്‍ കണ്ടത്. സമ്മര്‍ദം വര്‍ധിപ്പിക്കുന്നതായിരുന്നു ജഡേജയുടെ മെല്ലപ്പോക്ക്. കമന്ററി ബോക്സിലുണ്ടായിരുന്ന രവി ശാത്രിയുടെ അഭിപ്രായത്തില്‍ ജഡേജ അല്‍പ്പംകൂടി റണ്‍സ് നേടുന്നതിലും കടന്നാക്രമിക്കുന്നതിലും ശ്രദ്ധിക്കണമായിരുന്നു.
ജഡേജയുടെ ഹീറോയിസത്തെ കുറച്ചുകാണുന്നില്ല. പക്ഷേ, ജസ്പ്രീത് ബുംറയും (54) മുഹമ്മദ് സിറാജും (30) ചേര്‍ന്ന് 84 പന്ത് ഇതിനിടെ കളിച്ചു. അതായത് 14 ഓവര്‍! ഈ കൂട്ടുകെട്ടില്‍ സിംഗിള്‍, ഡബിള്‍ എന്നിവ വേണ്ടെന്നുവച്ച് ജഡേജ ഓടാതിരുന്നത് 16-20 റണ്‍സാണ്. അതുണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. കാരണം, ജഡേജയും ബുംറയും ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ക്യാമ്പിന്റെ, പ്രത്യേകിച്ച് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പരിഭ്രാന്തി മൈതാനത്തു വ്യക്തം. മാത്രമല്ല, പതുപതുത്ത പഴയ പന്തില്‍ മാത്രമാണ് ആ സമയം ഇംഗ്ലണ്ട് പന്ത് എറിഞ്ഞത്. 5.1 ഓവര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യക്കു ന്യൂബോള്‍ ആവശ്യപ്പെടാമായിരുന്നു. ഷോർട്ട് പിച്ച് പന്തില്‍ അനാവശ്യ ഷോട്ടിലൂടെ ബുംറ മടങ്ങിയതും ഇന്ത്യക്കു തിരിച്ചടിയായി.
ബുംറ-ജഡേജ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് കളിച്ചത് 132 പന്ത്. നേടിയത് 35 റണ്‍സ്. അതില്‍ 78 പന്തില്‍ 25 റണ്‍സ് മാത്രമാണ് ജഡേജയുടേത്. സിറാജിനൊപ്പം പത്താം വിക്കറ്റില്‍ 80 പന്ത് കളിച്ചു. നേടിയത് 30 റണ്‍സ്. ഈ കൂട്ടുകെട്ടില്‍ ജഡേജ 50 പന്ത് നേരിട്ടു, സ്കോര്‍ ചെയ്തത് 19 റണ്‍സ്. ഇവിടെയാണ് ജഡേജയെപ്പോലൊരു ആക്രമണ ബാറ്ററിന്റെ മല്ലെപ്പോക്ക് ഇന്ത്യക്കു വിനയായത്. ഈ ഘട്ടത്തില്‍ ഋഷഭ് പന്തായിരുന്നെങ്കില്‍...!
ജാമി സ്മിത്തിനെ കൈവിട്ടു
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജാമി സ്മിത്തിനെ കെ.എല്‍. രാഹുല്‍ വിട്ടുകളഞ്ഞതും തോല്‍വിയുടെ കാരണം. അഞ്ച് റണ്‍സില്‍ നില്‍ക്കേയാണ് സ്മിത്തിനെ കൈവിട്ടത്. 51 റണ്‍സ് നേടിയാണ് സ്മിത്ത് പിന്നീട് മടങ്ങിയത്, പേസര്‍ ബ്രൈഡന്‍ കാഴ്സിനൊപ്പം (56) എട്ടാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. അങ്ങനെ ഏഴിന് 271ല്‍നിന്ന് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 387ല്‍ എത്തി. ഒരുപക്ഷേ, ഇംഗ്ലണ്ട് 300-330 കടക്കില്ലായിരുന്നു.
പന്തിന്റെ റണ്ണൗട്ട്
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ഋഷഭ് പന്ത് (74) റണ്ണൗട്ടായതും നിര്‍ണായകമായി. കെ.എല്‍. രാഹുലിനെ ഇല്ലാത്ത റണ്ണിനു ക്ഷണിച്ച് പന്ത് സ്വയം പുറത്താകുകയായിരുന്നു. ഇവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ട് 141 റണ്‍സ് നേടി നില്‍ക്കുമ്പോഴായിരുന്നു പന്തിന്റെ പുറത്താകല്‍. അതിന്റെ ആഘാതം രാഹുലിന്റെ (100) പുറത്താകലിനും വഴിവച്ചു. 50-100 റണ്‍സ് ലീഡ് നേടാമായിരുന്ന ഇന്ത്യക്ക് ലീഡ് ഇല്ലാത്ത അവസ്ഥയായി. മത്സരശേഷം ശുഭ്മാന്‍ ഗില്‍ ഇതു തുറന്നു സമ്മതിച്ചു.
63 എക്സ്ട്രാസ്
ഇന്ത്യ പരാജയപ്പെട്ടത് 22 റണ്സിനായിരുന്നെങ്കില്, രണ്ട് ഇന്നിംഗ്സിലുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത് (31, 32) 63 എക്സ്ട്രാസ് ആയിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ നല്കിയ എക്സ്ട്രാസിനേക്കാള് (32) കൂടുതല്‍ റണ്‍സ് നേടിയത് ജോ റൂട്ടും (40), ബെന്‍ സ്റ്റോക്സും (33) മാത്രമാണെന്നതും ശ്രദ്ധേയം.
ഋഷഭ് പന്തിനു പകരം കീപ്പിംഗിനെത്തിയ ധ്രുവ് ജുറെല്ലിന്റെ വിക്കറ്റിനു പിന്നിലെ പ്രകടനം ദയനീമായിരുന്നു. ലേറ്റ് സ്വിംഗ് നല്കുന്ന ലോഡ്സിലേതു പോലുള്ള പിച്ചില്‍ കീപ്പ് ചെയ്തുള്ള പരിചയസമ്പത്തിന്റെ അഭാവം ജുറെല്ലിന്റെ പ്രകടനത്തില്‍ നിഴലിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാരത്തൺ വഴിയിൽ ഇനിയില്ല, തലപ്പാവ് ധരിച്ച ടൊർണാഡോ
തോറ്റ ഇടങ്ങള്‍ 5
15 പന്തിനിടെ 5 വിക്കറ്റ്; ചരിത്രം കുറിച്ച് മിച്ചൽ സ്റ്റാർക്ക്
ഒളിമ്പിക്സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
കോളജ് സ്പോർട്സ് ലീഗ് കേരള
4 ഇന്ത്യക്കാർ പ്രീക്വാര്‍ട്ടറില്‍
ലോക യൂണിവേഴ്സിറ്റി ഗെയിംസ്: ബാസ്കറ്റ്ബോള്‍ ടീമുകള്‍ പുറപ്പെട്ടു
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പൊരുതി വീണു
ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിക്ക്
എംഐ ന്യൂയോർക്ക് ചാന്പ്യൻ
18ല്‍ യമാല്‍ പിടിച്ച പുലിവാല്!
സിന്നര്‍, അല്‍കരാസ്; ഒന്നും രണ്ടും
ദക്ഷിണാഫ്രിക്ക ജയിച്ചു
ഇന്നറിയാം; ഇന്ത്യ 58/4
സിന്നര്‍ ചാമ്പ്യന്‍; കണക്കുതീർത്ത് കന്നിക്കിരീടം ചൂടി സിന്നർ
വിന്നിംഗ് മയാമി; ചരിത്രനേട്ടവുമായി മെസി
നീരജ് ചോപ്ര x അർഷാദ് നദീം
ശിവം സുന്ദരം ; 80 മീറ്റർ മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് ഇന്ത്യൻ താരമായി ശിവം ലോകരെ
ത്രില്ലറിൽ വീണു; പരന്പര 3-2ന് ഇന്ത്യക്ക്
ഇന്ത്യൻ ബാസ്ബോൾ; ഒറ്റ ദിവസംകൊണ്ട് 5.11 റണ്‍റേറ്റിൽ 450 റണ്‍സ്!
ഇന്ത്യൻ വനിതകൾക്ക് വിജയം
ഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനൽ ഇന്ന്
ഫ്രഷ് സ്റ്റാർട്ട്
ഇതാ ഇഗ
ഇനിയും വരും: ജോക്കോ
650 ദിനശേഷം ശ്രീശങ്കര്‍
ജോട്ടയുടെ നന്പർ റിട്ടയർ ചെയ്തു
പാക് ടീം വരില്ല
ഐഎസ്എല്‍ ഫ്രീസറില്‍!
ബുംറ ഫിഫര്‍...
ഹാട്രിക് അല്‍കരാസ്
ഇഗ x അമന്‍ഡ ഫൈനല്‍ ഇന്ന്
അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ് ; ചരിത്രത്തില്‍ ഇടംപിടിച്ച് കര്‍ട്ടിസ് കാംഫര്‍
ക്ലബ് ഫൈനലിന് ട്രംപ്
ഇംഗ്ലണ്ടിന് എതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര
ഒത്തുപിടിച്ച്...
മിന്നു വൈസ് ക്യാപ്റ്റൻ; സജനയും ജോഷിതയും ഇന്ത്യൻ ടീമിൽ
സലാം പറഞ്ഞ് മോഡ്രിച്ച്
മെസി ഡബിളിൽ മയാമി
യെസ് ജീ...
സബലെങ്ക ഔട്ട്!
ഫിഫ റാങ്കിംഗ്: ഇന്ത്യ പിന്നോട്ട്
സൂപ്പര്‍ ലീഗ് കേരള: മഹാരാജാസ് ഗ്രൗണ്ടില്‍
ലോഡ് ഓഫ് റിംഗ്സ്
ഡബിള്‍ പെഡ്രോ ; ഫിഫ ക്ലബ് ലോകകപ്പില്‍ ചെല്‍സി ഫൈനലില്‍
മിറയെ അട്ടിമറിച്ചു
ബ്രൂക്ക് No 1
മള്ഡറിന്റേത് മണ്ടത്തരം: ഗെയ്ല്
മാത്യു ഡിക്രൂസ് ഇനി ഓര്മ
മാരത്തൺ വഴിയിൽ ഇനിയില്ല, തലപ്പാവ് ധരിച്ച ടൊർണാഡോ
തോറ്റ ഇടങ്ങള്‍ 5
15 പന്തിനിടെ 5 വിക്കറ്റ്; ചരിത്രം കുറിച്ച് മിച്ചൽ സ്റ്റാർക്ക്
ഒളിമ്പിക്സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
കോളജ് സ്പോർട്സ് ലീഗ് കേരള
4 ഇന്ത്യക്കാർ പ്രീക്വാര്‍ട്ടറില്‍
ലോക യൂണിവേഴ്സിറ്റി ഗെയിംസ്: ബാസ്കറ്റ്ബോള്‍ ടീമുകള്‍ പുറപ്പെട്ടു
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പൊരുതി വീണു
ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിക്ക്
എംഐ ന്യൂയോർക്ക് ചാന്പ്യൻ
18ല്‍ യമാല്‍ പിടിച്ച പുലിവാല്!
സിന്നര്‍, അല്‍കരാസ്; ഒന്നും രണ്ടും
ദക്ഷിണാഫ്രിക്ക ജയിച്ചു
ഇന്നറിയാം; ഇന്ത്യ 58/4
സിന്നര്‍ ചാമ്പ്യന്‍; കണക്കുതീർത്ത് കന്നിക്കിരീടം ചൂടി സിന്നർ
വിന്നിംഗ് മയാമി; ചരിത്രനേട്ടവുമായി മെസി
നീരജ് ചോപ്ര x അർഷാദ് നദീം
ശിവം സുന്ദരം ; 80 മീറ്റർ മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് ഇന്ത്യൻ താരമായി ശിവം ലോകരെ
ത്രില്ലറിൽ വീണു; പരന്പര 3-2ന് ഇന്ത്യക്ക്
ഇന്ത്യൻ ബാസ്ബോൾ; ഒറ്റ ദിവസംകൊണ്ട് 5.11 റണ്‍റേറ്റിൽ 450 റണ്‍സ്!
ഇന്ത്യൻ വനിതകൾക്ക് വിജയം
ഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനൽ ഇന്ന്
ഫ്രഷ് സ്റ്റാർട്ട്
ഇതാ ഇഗ
ഇനിയും വരും: ജോക്കോ
650 ദിനശേഷം ശ്രീശങ്കര്‍
ജോട്ടയുടെ നന്പർ റിട്ടയർ ചെയ്തു
പാക് ടീം വരില്ല
ഐഎസ്എല്‍ ഫ്രീസറില്‍!
ബുംറ ഫിഫര്‍...
ഹാട്രിക് അല്‍കരാസ്
ഇഗ x അമന്‍ഡ ഫൈനല്‍ ഇന്ന്
അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ് ; ചരിത്രത്തില്‍ ഇടംപിടിച്ച് കര്‍ട്ടിസ് കാംഫര്‍
ക്ലബ് ഫൈനലിന് ട്രംപ്
ഇംഗ്ലണ്ടിന് എതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര
ഒത്തുപിടിച്ച്...
മിന്നു വൈസ് ക്യാപ്റ്റൻ; സജനയും ജോഷിതയും ഇന്ത്യൻ ടീമിൽ
സലാം പറഞ്ഞ് മോഡ്രിച്ച്
മെസി ഡബിളിൽ മയാമി
യെസ് ജീ...
സബലെങ്ക ഔട്ട്!
ഫിഫ റാങ്കിംഗ്: ഇന്ത്യ പിന്നോട്ട്
സൂപ്പര്‍ ലീഗ് കേരള: മഹാരാജാസ് ഗ്രൗണ്ടില്‍
ലോഡ് ഓഫ് റിംഗ്സ്
ഡബിള്‍ പെഡ്രോ ; ഫിഫ ക്ലബ് ലോകകപ്പില്‍ ചെല്‍സി ഫൈനലില്‍
മിറയെ അട്ടിമറിച്ചു
ബ്രൂക്ക് No 1
മള്ഡറിന്റേത് മണ്ടത്തരം: ഗെയ്ല്
മാത്യു ഡിക്രൂസ് ഇനി ഓര്മ
Latest News
ഘാനയിൽ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു
ത്രിരാഷ്ട്ര പരമ്പര; ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും
Latest News
ഘാനയിൽ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു
ത്രിരാഷ്ട്ര പരമ്പര; ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും
More from other section
എന്‍ജിനിയറിംഗ് പ്രവേശനത്തിൽ ഹൈക്കോടതി ഉത്തരവ് ; ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷന് അവസരം
Kerala
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു
National
ശുഭാംശുവും സംഘവും ഭൂമിയിൽ തിരിച്ചെത്തി
International
ലക്ഷം ഹെക്ടറില്‍ റബര്‍ ടാപ്പിംഗ് മുടങ്ങി ; വര്‍ഷം രണ്ടു ലക്ഷം ടണ്‍ ഉത്പാദന നഷ്ടം
Business
More from other section
എന്‍ജിനിയറിംഗ് പ്രവേശനത്തിൽ ഹൈക്കോടതി ഉത്തരവ് ; ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷന് അവസരം
Kerala
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു
National
ശുഭാംശുവും സംഘവും ഭൂമിയിൽ തിരിച്ചെത്തി
International
ലക്ഷം ഹെക്ടറില്‍ റബര്‍ ടാപ്പിംഗ് മുടങ്ങി ; വര്‍ഷം രണ്ടു ലക്ഷം ടണ്‍ ഉത്പാദന നഷ്ടം
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ലോസ് ആഞ്ചലസ്: 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിന്റെ ഫസ്റ്റ് ലുക്ക് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലേ...
Top