രണ്ടു വാക്കുകൾ
രണ്ടു വാക്കുകൾ
Wednesday, April 9, 2025 2:40 AM IST
സിസ്റ്റർ ആൻ ജോസ് കട്ടയ്ക്കൽ ഡിഎസ്ജെ

ഈ നോമ്പിന്‍റെ അവസാന ദിനങ്ങളിലേക്കു കടക്കുമ്പോൾ രണ്ടു വാക്കുകളെക്കുറിച്ചു നമുക്കു ധ്യാനിക്കാം.

സ്വീകരിക്കുക: നോമ്പുകാലത്തു നാം പലപ്പോഴും ഉപേക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുക. മത്സ്യമാംസാദികൾ ഉപേക്ഷിക്കുന്നു, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഉപേക്ഷിക്കുന്നു. എന്നാൽ, നോമ്പുകാലത്ത് ഉപേക്ഷ മാത്രമല്ല സ്വീകരിക്കൽകൂടി അനിവാര്യമാണ്, ഉപേക്ഷിച്ചവരെ, മാറ്റിനിർത്തിയവരെ, തള്ളിപ്പറഞ്ഞവരെ, തകർക്കപ്പെട്ടവരെ ചേർത്തു നിർത്തേണ്ട കാലം. സഹോദരങ്ങളെ ഹൃദയത്തിൽ സ്വീകരിക്കുക, പാവങ്ങളെ ഭവനത്തിലും.

കൂടെ വസിക്കുക: കൂടെ വസിക്കാനുള്ള കാലമാണിത്. മനുഷ്യമക്കളുടെ കൂടെ വസിക്കുന്നവനാണ് ദൈവം. നമുക്കു ദൈവത്തിന്‍റെ കൂടെ ആയിരിക്കാം. ദൈവത്തിന്‍റെ മാത്രമല്ല, സഹോദരങ്ങളുടെ, കുടുംബത്തിന്‍റെ കൂടെ ആയിരിക്കാം. മക്കൾ മാതാപിതാക്കളുടെ കൂടെ ആയിരിക്കുന്നുണ്ടോ? മാതാപിതാക്കൾ മക്കളുടെ കൂടെ ആയിരിക്കുന്നുണ്ടോ? എല്ലാവരും അവനവനിലേക്കുതന്നെ ചുരുങ്ങി അവരവരുടെ ലോകം സൃഷ്ടിക്കുന്നു.

ഈ അടുത്തിടെ നടന്ന ഒരു സംഭവം: മക്കളെല്ലാം വിദേശത്ത്. പ്രായമായ മാതാപിതാക്കൾ തനിയെ നാട്ടിൽ. പെട്ടെന്ന് അപ്പൻ മരിക്കുന്നു. ഒരു മകന് അപ്പന്‍റെ സംസ്കാര ചടങ്ങിൽ എത്തിച്ചേരാൻ സാധിച്ചില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയാൾ നാട്ടിലെത്തി.

അപ്പന്‍റെ കല്ലറയിൽ പ്രാർഥിക്കാൻ പള്ളിയിലെത്തി. പള്ളിയിലെ ജോലിക്കാരൻ പറഞ്ഞ നമ്പർ അനുസരിച്ചുള്ള കല്ലറയിൽ പോയി പ്രാർഥിച്ചു, മെഴുകുതിരികൾ കത്തിച്ചു, പൂക്കൾ സമർപ്പിച്ചു. പിന്നീടാണ് അറിഞ്ഞത് കല്ലറ മാറിപ്പോയിരിക്കുന്നു. ഇതാണ് അവസ്ഥ. ജീവിച്ചിരിക്കുമ്പോൾ മറന്നുപോകുന്ന മാതാപിതാക്കളെ മരിച്ചുകഴിയുമ്പോൾ മാറിപ്പോകുന്നു. നോമ്പുകാലം വീണ്ടെടുപ്പിന്‍റെ സമയമാണ്, നഷ്ടപ്പെടുത്തിയ നല്ല ശീലങ്ങൾ വീണ്ടെടുക്കാനുള്ള സമയം.

ഹൃദയത്തിലെ റാന്തൽ

ഹൃദയാന്തർഭാഗത്ത് ഒരു റാന്തൽ വിളക്ക് തെളിച്ച് നമ്മിലെ നഷ്ടപ്പെട്ട മനുഷ്യനെ കണ്ടെത്തുവോളം തേടിനടക്കാനുള്ള സമയമാണ് നോമ്പുകാലം. മറ്റുള്ളവർ കൊളുത്തുന്ന പുറം വെളിച്ചത്തിൽ ഒഴുക്കിനൊത്ത് ജീവിക്കുമ്പോഴും അകം മുഴുവൻ ഇരുളാണ്. ഒരു നിസാര കാര്യത്തിനു പോലും മനുഷ്യൻ തകർന്നു പോകുന്നു. പ്രകാശമായ ദൈവത്തോടു ചേർന്നു നിൽക്കാൻ ഇനിയും പഠിച്ചിട്ടില്ല. നമ്മുടെ കൂടെയുണ്ടെങ്കിലും മുന്നോട്ടു നടക്കുന്നതായി ഭാവിക്കുന്ന നസ്രായനെ വിളിച്ചു കൂടെ നിർത്തുക. അരികിൽ ചേർന്നുനിന്നാൽ അവൻ പഠിപ്പിക്കും എങ്ങനെയാണ് മറ്റുള്ളവരുടെകൂടെ നിൽക്കേണ്ടതെന്ന്.

ജീവിത സാഹചര്യങ്ങളുടെ സമ്മർദങ്ങളിൽ മനഃപൂർവം ഒഴിവാക്കിയ നന്മകൾ വീണ്ടെടുക്കാം. സൗകര്യപൂർവം അവഗണിച്ച നല്ല ശീലങ്ങൾ തിരികെ പിടിക്കാം. അപരാധങ്ങളെ പ്രതി മുട്ടുമടക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.