പ്രമോദ് വധം ; പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
പ്രമോദ് വധം ; പ്രതികളുടെ ജീവപര്യന്തം  ഹൈക്കോടതി ശരിവച്ചു
Wednesday, April 9, 2025 2:40 AM IST
കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പത്തു സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.

രണ്ടു മുതല്‍ 11 വരെ പ്രതികളായ മണ്ടാംപറപ്പത്ത് കുന്നപ്പാടി മനോഹരന്‍, സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന മണിയപറമ്പത്ത് നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, ചാലിമാളയില്‍ പാട്ടാരി ദിനേശന്‍, കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തില്‍ കേളോത്ത് ഷാജി, കെട്ടില്‍ വീട്ടില്‍ അണ്ണേരി വിപിന്‍, ചാമാളയില്‍ പാട്ടാരി സുരേഷ്ബാബു, കിഴക്കെയില്‍ പാലേരി റിജേഷ്, ഷമില്‍ നിവാസില്‍ വാളോത്ത് ശശി (പച്ചടി ശശി) എന്നിവരുടെ ശിക്ഷയാണ് ജസ്റ്റീസുമാരായ പി.ബി. സുരേഷ്‌് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. ഒന്നാം പ്രതിയായിരുന്ന സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം താറ്റിയോട്ട് ബാലകൃഷ്ണന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.


തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് ചോദ്യം ചെയ്തു പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. 2007 ഓഗസ്റ്റ് 16നാണ് പ്രമോദിനെ കൊലപ്പെടുത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.