ജപ്തി ചെയ്ത വീട്ടിൽനിന്ന് പുറത്താക്കിയ വയോധിക മരിച്ചു
ജപ്തി ചെയ്ത വീട്ടിൽനിന്ന് പുറത്താക്കിയ വയോധിക മരിച്ചു
Wednesday, April 9, 2025 2:40 AM IST
ചങ്ങരംകുളം: ജപ്തി ചെയ്ത വീട്ടിൽനിന്നു പുറത്താക്കിയ വയോധിക മരിച്ചു. മലപ്പുറം ജില്ലയിലെ പെരുന്പടപ്പ് പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഇടശേരി വളപ്പിൽ മാമി ഉമ്മ (80) യാണു മരിച്ചത്. ഇന്നലെ പുലർച്ചേയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസമാണ് മാമി ഉമ്മ താമസിച്ചിരുന്ന വീട്ടിൽനിന്ന് ഇവരെ പുറത്താക്കി ഇവരുടെ വീട് ബാങ്ക് ജപ്തി ചെയ്തത്.

മാമി ഉമ്മയുടെ പേരിലുള്ള 22 സെന്‍റ് സ്ഥലവും വീടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലപ്പെട്ടി ശാഖയിൽ പണയം വച്ച് ഇവരുടെ മകൻ ആറു വർഷം മുന്പ് 25 ലക്ഷം രൂപ ലോണെടുത്തിരുന്നു.

പിന്നീട് വിദേശത്ത് പോയ മകനെ മൂന്നു വർഷം മുന്പ് കാണാതാകുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇതേസ്ഥലത്തുതന്നെ ഇളയ മകൻ മറ്റൊരു വീട് പണിയുകയും ചെയ്തു. മകനെ കാണാതായ സംഭവത്തിൽ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണു ബാങ്ക് ലോണ്‍ കുടിശിക വന്നതിനു ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി മുന്നോട്ടു പോയത്.


കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതർ കിടപ്പിലായിരുന്ന മാമി ഉമ്മയെ ബലമായി പുറത്താക്കി ജപ്തി നടപടികൾ പൂർത്തിയാക്കി എന്നാണ് ബന്ധുക്കളുടെ ആരോപണം. 22 സെന്‍റ് സ്ഥലത്തിൽ പുതുതായി പണിത വീട്ടിൽ താമസിക്കുന്ന സഹോദരനോടും കുടുംബത്തോടും രണ്ടാഴ്ചയ്ക്കകം വീട് ഒഴിയണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

കുടിശിക അടക്കം 42 ലക്ഷം അടയ്ക്കാനുണ്ടെന്നും 35 ലക്ഷം രൂപ അടച്ച് വണ്‍ടൈം സെറ്റിൽമെന്‍റിന് അപേക്ഷിച്ചെങ്കിലും ബാങ്ക് മാനേജർ അപേക്ഷ സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

വസ്തുവിറ്റു പണം തിരിച്ചടക്കാൻ കുറച്ചു ദിവസംകൂടി നൽകാൻ അപേക്ഷിച്ചിട്ടും തയാറായില്ലെന്നും 42 ലക്ഷം രൂപ പൂർണമായും ഇപ്പോൾ തന്നെ അടയ്ക്കണമെന്ന അന്ത്യശാസനം നൽകിയ ബാങ്ക് അധികൃതർ കിടപ്പിലായ വയോധികയെ പുറത്താക്കി ജപ്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും മനോവിഷമം മൂലമാണ് ഇവർ മരിച്ചതെന്നുമാണു ബന്ധുക്കളുടെ ആരോപണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.