കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാറ് കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജ്മലിനെതിരെ മൊഴി നൽകി കൂട്ടുപ്രതിയായ ഡോ. ശ്രീക്കുട്ടി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ശ്രീക്കുട്ടി പോലീസിനോടു പറഞ്ഞു.

20 ലക്ഷംരൂപയും സ്വർണാഭരണവും അജ്മൽ തട്ടിയെടുത്തെന്നും അത് തിരികെ കിട്ടാനാണ് സൗഹൃദം നിലനിർത്തിയതെന്നുമാണ് ശ്രീക്കുട്ടി മൊഴി നൽകിയത്. കാറിന്‍റെ പിൻസീറ്റിലാണ് താൻ ഇരുന്നത്. കുഞ്ഞുമോൾ വീണതോ കാർ ദേഹത്തു കയറിയതോ കണ്ടില്ല. താൻ നിരപരാധിയാണെന്നും കെണിയിൽ വീണതാണെന്നും ശ്രീക്കുട്ടി മൊഴി നൽകി.

മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളെ (45) കൊലപ്പെടുത്തിയ കേസിൽ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.

തിരുവോണ ദിനത്തിൽ മൈനാഗപ്പള്ളി ആനൂർക്കാവിൽ വച്ചാണ് അപകടം നടന്നത്. വാഹനമിടിച്ച് റോഡിൽ വീണ കുഞ്ഞുമോളുടെ മേൽ അജ്മൽ കാർ കയറ്റി ഇറക്കുകയായിരുന്നു.