പാലായിലും ഇല്ല, പാർലമെന്‍റും പോയി; കേരള കോൺഗ്രസ്-എമ്മിന് തിരിച്ചടി
പാലായിലും ഇല്ല, പാർലമെന്‍റും പോയി; കേരള കോൺഗ്രസ്-എമ്മിന് തിരിച്ചടി
Tuesday, June 4, 2024 6:37 PM IST
കോട്ടയം: കേരള കോൺഗ്രസുകൾ ഏറ്റുമുട്ടിയ കോട്ടയത്ത് ജോസ് കെ. മാണിയുടെ പാർട്ടി നേരിട്ടത് അപ്രതീക്ഷിത തോൽവി. തോമസ് ചാഴികാടന്‍റെ വ്യക്തിപ്രഭാവത്തിൽ ഭരണവിരുദ്ധ വികാരം മറികടന്ന് വിജയം നേടുമെന്ന് പ്രതീക്ഷിച്ചിടത്താണ് നിലവിൽ 85,353 വോട്ടിന് കേരള കോൺഗ്രസ്-എം പിന്നിൽ നിൽക്കുന്നത്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന കേരള കോൺഗ്രസ്-എം 1,06,259 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് വിജയം കൊയ്തത്. പിന്നീട് മുന്നണി മാറിയിരുന്നെങ്കിലും ചാഴികാടന്‍റെ മികച്ച പ്രവർത്തനം ഇത്തവണ തുണയ്ക്കുമെന്നായിരുന്നു പാർട്ടി കണക്കുകൂട്ടിയത്.

എന്നാൽ കടുത്ത ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച വോട്ടെടുപ്പിൽ യുഡിഎഫ് തരംഗത്തിൽ പാർട്ടിയുടെ ഏക എംപിയെയും നഷ്ടപ്പെടുകയായിരുന്നു. രാജ്യസഭാ സീറ്റിനായി എൽഡിഎഫിൽ പിടിമുറുക്കിയിരുന്ന കേരള കോൺഗ്രസ്-എമ്മിന് തോൽവി വിലപേശൽ സാധ്യത കുറച്ചിട്ടുണ്ട്.

ജയത്തോടെ കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിന് ജീവവായു ലഭിച്ച അവസ്ഥയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ പി.ജെ.ജോസഫും മോൻസ് ജോസഫും മാത്രമാണ് വിജയം നേടിയിരുന്നത്. പാർട്ടിക്ക് ഒരു എംപിയെ കൂടി ലഭിച്ചതോടെ യുഡിഎഫിൽ കേരള കോൺഗ്രസിന് മികച്ച പരിഗണന ലഭിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<