ശരദ് ആണ് പവര്‍; തലയുയര്‍ത്തി താക്കറെ
ശരദ് ആണ് പവര്‍; തലയുയര്‍ത്തി താക്കറെ
Tuesday, June 4, 2024 3:54 PM IST
മുംബൈ: രാഷ്ട്രീയം ഒരു പരീക്ഷണശാല ആണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടാറ്. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ അഗ്‌നിപരീക്ഷ നേരിട്ട് തലയുയര്‍ത്തി നില്‍ക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ടുപേര്‍. രാഷ്ട്രീയ എതിരാളികള്‍ അവരുടെ പാര്‍ട്ടികള്‍ പിളര്‍ന്നു, ചിഹ്നങ്ങള്‍ എടുത്തുമാറ്റി, പേരുകള്‍ നഷ്ടമാക്കി.

എന്നാല്‍ ഇന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ തങ്ങളുടെ പ്രാധാന്യമെന്തെന്ന് അവര്‍ എതിരാളികള്‍ക്ക് കാണിച്ചുകൊടുത്തിരിക്കുന്നു. എന്‍സിപിയുടെ സ്ഥാപക നേതാവായ ശരദ്ചന്ദ്ര് പവാറും ശിവസേനയുടെ ഉദ്ധവ് ബാലാസാഹേബ് താക്കറെയുമാണ് ആ നേതാക്കള്‍.

നിലവില്‍ വോട്ടെണ്ണല്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍, മഹാരാഷ്ട്രയില്‍ 11 സീറ്റുകളില്‍ ഉദ്ധവിന്‍റെ ശിവസേന-യുബിടി മുന്നിട്ട് നില്‍ക്കുകയാണ്. എന്‍സിപി - ശരദ് പവാര്‍ എട്ടു സീറ്റുകളിലും മുന്നേറുകയാണ്.

മഹാരാഷ്ട്രയില്‍ ശക്തരായിരുന്ന ശിവസേനയെ ഉദ്ധവ് താക്കറെ ആയിരുന്നു നയിച്ചിരുന്നത്. 2019ല്‍ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നു. 48-ല്‍ 41 സീറ്റുകളും അവര്‍ ഒരുമിച്ച് നേടി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സഖ്യം വീണു. പിന്നാലെ ഉദ്ധവിന്‍റെ വിശ്വസ്തനായിരുന്ന ഏകനാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തുകയും പിന്നീട് ഔദ്യോഗിക പാര്‍ട്ടി കൈക്കലാക്കുകയുമുണ്ടായി.


1999 ല്‍ ശരദ് പവാര്‍ സ്ഥാപിച്ച പാര്‍ട്ടിയായിരുന്നു നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ 2023 ജൂലൈയില്‍, അദ്ദേഹത്തിന്‍റെ അനന്തരവന്‍ അജിത് പവാര്‍ പാര്‍ട്ടി പിടിച്ചെടുക്കുകയുണ്ടായി. 41 എംഎല്‍എമാരും ഒരു എംപിയും അജിത്തിനൊപ്പം ബിജെപി-ശിവസേന (ഷിന്‍ഡെ വിഭാഗം) സര്‍ക്കാരില്‍ ചേര്‍ന്നു.

ഇക്കാരണങ്ങളാല്‍ ശരദ് പവാറിനും ഉദ്ധവിനും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ ബ്ലോക്കിന്‍റെ രൂപീകരണത്തിന് പിന്നിലെ സൂത്രധാരനായിരുന്നു ശരദ് പവാര്‍.

തന്നെ വിട്ടു പോയവര്‍ക്ക് മറുപടി നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായാണ് നിലവിലെ സ്ഥിതി. ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലേയും അജിത് പവാറിന്‍റെ ഭാര്യ സുനേത്രയും നേരിട്ട് ഏറ്റുമുട്ടിയ ബാരാമതിയില്‍ നിലവില്‍ സുപ്രിയ ബഹുദൂരം മുന്നിലാണ്.

മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന അഞ്ച് സീറ്റിലും അജിത്തിന്‍റെ എന്‍സിപി ഒരു സീറ്റിലും മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്തായാലും അന്തിമഫലം എങ്ങനെയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയനിരീക്ഷകരും മഹാരാഷ്ട്രയിലെ വോട്ടര്‍മാരും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<