അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തും; നാലു ജില്ലകളിൽ സാധ്യത
അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തും; നാലു ജില്ലകളിൽ സാധ്യത
Sunday, June 2, 2024 11:50 AM IST
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയോടെ സംസ്ഥാനത്താകെ കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ഇടുക്കി ജില്ലയിലെ ഉടുന്പന്നൂരിലാണ്, 23 സെന്‍റീമീറ്റർ. കോഴിക്കോട് ജില്ലയിലെ ഉറുമിയിൽ 14 സെന്‍റീമീറ്ററും കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ 11 സെന്‍റീമീറ്ററും മഴ പെയ്തു.


കോട്ടയം ജില്ലയിലെ വടവാതൂരിൽ പത്ത് സെന്‍റീമീറ്ററും എറണാകുളം ജില്ലയിലെ ആലുവയിലും മലപ്പുറം ജില്ലയിലെ തവനൂരിലും ഒൻപത് സെന്‍റീമീറ്റർ വീതവും മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കാലവർഷമെത്തിയിട്ട് മൂന്നു ദിനം പിന്നിടുന്പോൾ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയും വീടുകൾ തകർന്നും ജനങ്ങൾ ദുരിതത്തിലായതിനെ തുടർന്ന് ശനിയാഴ്ച സംസ്ഥാനത്താകെ അഞ്ച് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇതോടെ സംസ്ഥാനത്താകെ നിലവിൽ 150 ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം 3094 കുടുംബങ്ങളിലെ 8773 പേരാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<