ഇത് കാലത്തിന്‍റെ അനിവാര്യത; കേരള സർക്കാരിനെ അഭിനന്ദിച്ച് പായല്‍ കപാഡിയ
ഇത് കാലത്തിന്‍റെ അനിവാര്യത; കേരള സർക്കാരിനെ അഭിനന്ദിച്ച് പായല്‍ കപാഡിയ
Saturday, June 1, 2024 6:36 AM IST
ന്യൂഡൽഹി: കേരള സർക്കാരിനെ അഭിനന്ദിച്ച് കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ്പ്രി സ്വന്തമാക്കിയ സംവിധായിക പായല്‍ കപാഡിയ. സ്ത്രീകൾക്കും, പ്രാതിനിധ്യം കുറഞ്ഞ ആളുകൾക്കും സിനിമ ഒരുക്കാനായി കേരള സർക്കാർ നല്‍കുന്ന ഫണ്ടിനെയാണ് പായൽ കപാഡിയ പ്രശംസിച്ചത്.

ഇവ കാലത്തിന്‍റെ അനിവാര്യതയെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിൽ കലാമൂല്യമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ വിതരണക്കാരും പ്രദര്‍ശകരും മുന്നോട്ട് വന്നിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള സിനിമകൾ കാണാൻ പ്രേക്ഷകരും തയാറാണെന്നും പായല്‍ പറഞ്ഞു.


കേരളത്തിലെ ചലച്ചിത്ര മേഖലയിൽ ഉള്ളവരോട് എനിക്ക് നന്ദിയുണ്ട്. ഞാനീ ഇൻഡസ്ട്രിക്ക് പുറത്തുനിന്നുള്ള ആളാണെങ്കിലും കുറെ അഭിനേതാക്കളും പ്രൊഡ്യൂസർമാരും എന്‍റെ ടീമിനെ വളരെയധികം പിന്തുണച്ചു.

അവർ താരങ്ങളാണെന്നും എന്നെ കാണാനും സമയം തരാനും കഴിയില്ലെന്നും ചിന്തിക്കാതെ അവരെന്‍റെ കൂടെ നിന്നു. ഞാനവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<