പോലീസ് അക്കാദമിയിലെ പീഡനക്കേസ്: സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ കാണാനില്ല
പോലീസ് അക്കാദമിയിലെ പീഡനക്കേസ്: സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ കാണാനില്ല
Friday, May 31, 2024 7:17 PM IST
തൃശൂർ: രാമവർമപുരം പോലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സസ്പെൻഷനിലായ അക്കാദമിയിലെ ഓഫീസർ കമാൻഡന്‍റ് പ്രേമൻ ഒളിവിലെന്ന് പോലീസ്. വിയ്യൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് ഒളിവിൽ പോയത്.

പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗീകാതിക്രമം നടത്തിയ പ്രേമനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പോലീസ് ഓഫീസർ കമാൻഡന്‍റിനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ അക്കാദമി ഡയറക്ടർ എഡിജിപി പി. വിജയൻ സസ്പെൻഷൻ ഉത്തരവിറക്കി.

വനിതാ ഉദ്യോഗസ്തയുടെ പരാതിയിൽ ആഭ്യന്തര സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും രേഖാമൂലം പരാതി വാങ്ങുകയും ചെയ്ത് അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്.


ഈ മാസം 18-നും 22-നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നും അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു.

പരാതി വന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെ ചുമതലകളിൽ നിന്നും നീക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിർദേശിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്.

പരാതിയിൽ വസ്തുതയുണ്ടെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. പോലീസ് അന്വേഷണത്തിന് സമിതി നടപടിക്ക് ശിപാർശയും ചെയ്തിരുന്നു. തുടർന്നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<