ലോകകപ്പിനു മുമ്പ് വരവറിയിച്ച് ഇംഗ്ലണ്ട്; പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരി
ലോകകപ്പിനു മുമ്പ് വരവറിയിച്ച് ഇംഗ്ലണ്ട്; പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരി
Friday, May 31, 2024 10:22 AM IST
ലണ്ടന്‍: ട്വന്‍റി-20 ലോകകപ്പിനു മുമ്പായി വരവറിയിച്ച് ഇംഗ്ലണ്ട്. പാക്കിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ഓവലിൽ നടന്ന നാലാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 27 പന്ത് ശേഷിക്കേ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു.

നാലു മത്സരങ്ങളുടെ പരമ്പര 2-0 നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മോശം കാലാവസ്ഥ മൂലം ഒന്നാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് മുഹമ്മദ് റിസ്വാനും (23) നായകൻ ബാബർ അസമും (36) ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു.

തൊട്ടടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ പാക്കിസ്ഥാന്‍റെ കഷ്ടകാലം ആരംഭിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ 157 റൺസിൽ പാക് പോരാട്ടം അവസാനിച്ചു. 38 റണ്‍സെടുത്ത ഉസ്മാന്‍ ഖാനാണ് ടോപ് സകോറര്‍. ഇഫ്തിഖര്‍ അഹമ്മദ് (21), നസീം ഷാ (16) എന്നിവരുമൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.


ഇംഗ്ലണ്ടിനു വേണ്ടി മാർക്ക് വുഡ്, ആദിൽ റഷീദ്, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ രണ്ടുവിക്കറ്റ് വീതവും ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ തകർത്തടിച്ച ഇംഗ്ലീഷ് ബാറ്റർമാർ അതിവേഗം ലക്ഷ്യം മറികടന്നു. ഓപ്പണിംഗ് വിക്കറ്റിൽ ഫിലിപ് സാള്‍ട്ട് (45), ജോസ് ബട്‌ലര്‍ (39) എന്നിവർ 82 റൺസ് കൂട്ടിച്ചേർത്തു. വിൽ ജാക്സ് 20 റൺസിനു പുറത്തായെങ്കിലും ജോണി ബെയർസ്റ്റോയും (28) ഹാരി ബ്രൂക്കും (17) ചേർന്ന് ആതിഥേയരെ വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിന്‍റെ മൂന്നു വിക്കറ്റും വീഴ്ത്തിയത് ഹാരിസ് റൗഫ് ആണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<